കോട്ടയം: ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന മലഅരയന്മാരുടെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാരും,ദേവസ്വംബോര്‍ഡും തയ്യാറാകണമെന്ന് അഖില തിരുവിതാംകൂര്‍ മലഅരയ മഹാസഭ ഭാരവാഹികള്‍ പത്രസമ്മേള നത്തില്‍ ആവശ്യപ്പെട്ടു.
മലഅരയരുടെ ആരാധന സ്വാതന്ത്ര്യം നിഷേധി ക്കുന്നതിനൊപ്പം ഈ സമൂഹത്തോട് കടുത്ത അവഗണനയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഈ സമീപനത്തില്‍ നിന്നും പിന്മാറി യില്ലങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭി ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ആദിവാസിക ളുടെ കൈവശഭൂമിക്കു പട്ടയം നല്‍കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ വ്യക്തമായ നടപടി സ്വീകരിക്കുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിട്ടുള്ള മെഡിക്കല്‍ സീറ്റുകള്‍ അവര്‍ക്ക് തന്നെ ലഭ്യമാക്കുന്നതിനുള്ള നടപടിയും എങ്ങുമെത്തി യിട്ടില്ല.
സഭയുടെ സ്ഥാപകാചാര്യന്‍ രാമന് മേട്ടൂരിന്റെ ജന്മദിനാഘോഷം 28 ന് കോരുത്തോട് സി.കെ.എം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സാംസ്കാരിക സമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതിന് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, 10ന് സമ്മേളന വേദിയിലേയ്ക്ക് ദീപശിഖാ പ്രയാണം. ഉച്ചയ്ക്ക് ഒന്നിന് ഘോഷയാത്ര. 2.30ന് സാംസ്കാരിക സമ്മേളനം കെ.ആര് ജനാര്ദ്ദനന് അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ക്യാഷ് അവാര്‍ഡ് വിതരണം വിജയമ്മ രാജുവും ക്ഷേമ ഫണ്ട് സമാഹരണം ടി.വി ബാബുവും നിര്‍വ്വഹിക്കും. കോവില്‍മല രാജാവ് രാമന്രാജ മന്നാന്‍ ഗ്രന്ഥശാല ഉദ്ഘാടനം ചെയ്യും. സി.പി സുഗതന്, അനിത, സന്തോഷ്, ബാബു, ലളിതമ്മ വിശ്വനാഥന്, സി.കെ ശശി, സരസ്വതിയമ്മ, എം.കെസിജു, പി.കെ ബാലക്യഷ്ണന്, ജയരാജ് ശര്‍മ്മ, ഇ.ബി സിബിന്മോന്, കെ.കെ ഗംഗാധരന് തുടങ്ങിയവര്‍ പ്രസം ഗിക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നി വിടങ്ങ ളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടു ക്കും.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ കെ.ആര് ജനാര്ദ്ദനന്, മോഹന്‍ദാസ്, കെ.കെ ഗംഗാധരന്, ഇ.ബി സിബിന്മോന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: