എടത്വ: സര്‍ക്കാരിന്റെ പുതിയ ദേവസ്വം ഓര്‍ഡിനന്‍സ് ഹിന്ദുക്കളെ പല തട്ടിലാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. തലവടി വേദവ്യാസ വിദ്യാപീഠത്തില്‍ പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ പ്രാതിനിധ്യം ഒഴിവാക്കിയത് ഹിന്ദു വിരുദ്ധവും സ്ത്രീകളോടുള്ള അവഹേളനവുമാണ്. ഭക്തരില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളാണ്. ഈ സാഹചര്യത്തില്‍ സ്ത്രീകളെ ഒഴിവാക്കിയത് തെറ്റാണ്. പുതിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സമിതി പ്രസിഡന്റ് ജി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ഫാമിങ് കോര്പ്പറേഷന് ചെയര്മാന് പ്രൊഫ. ഉമ്മന്‍ മാത്യു ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഷമ സുധാകരന്, മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് പി.ആര്.വി.നായര്‍, പഞ്ചായത്തംഗം മിനി ബിജു, എം.ആര്.ജയപ്രസാദ്, ടി.കെ.രാധാകൃഷ്ണന്, വി. അശോക് കുമാര്‍, സജി സുഭാഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: