ആലപ്പുഴ: തീരദേശ സുരക്ഷയ്ക്കായി തീരഗ്രാമങ്ങളിലെ മുഴുവന്‍ ജനങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി പാതിവഴിയില്‍ മുടങ്ങി.2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരദേശ തിരിച്ചറിയല്‍ കാര്‍ഡ് നല്കാന് തീരുമാനിച്ചത്. 2010ഓടെ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാനും തീരുമാനിച്ചിരുന്നു. ഇതിന് പ്രകാരം തീരവാസികളുടെ ഫോട്ടോയും വിരലടയാളങ്ങളും ശേഖരിച്ചെങ്കിലും കാര്‍ഡ് വിതരണം യാഥാര്‍ഥ്യമായില്ല. മുഴുവന്‍ ജനങ്ങള്‍ക്കും ആധാര്‍ നമ്പര്‍ നല്കുന്ന പദ്ധതി നടപ്പാക്കിയതോടെ തീരവാസികള്‍ക്ക് മാത്രമായി പ്രത്യേക കാര്‍ഡ് വേണ്ടെന്ന തീരുമാനമാണ് തീരസുരക്ഷയ്ക്ക് ഗുണകരമാകുമായിരുന്ന പദ്ധതി പാതിവഴിയില്‍ മുടങ്ങാന്‍ കാരണമെന്ന് പറയപ്പെടുന്നു.
കേരളം ഉള്‍പ്പെടുന്ന ഒന്‍പത് തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് തീരദേശ തിരിച്ചറിയല്‍ കാര്‍ഡ് നല്കാന് തീരുമാനിച്ചിരുന്നത്. ഇതിനായി ഫിഷറീസ് വകുപ്പ് സര്‍വേ നടത്തി കാര്‍ഡ് നല്‍കേണ്ടവരെ തെരഞ്ഞെടുക്കുകയും ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് മുഖേന ഫോട്ടോയും വിരലടയാളവും ശേഖരിച്ചിരുന്നു. ഇത്തരത്തില്‍ പദ്ധതി നടപ്പാക്കാനായി വന്‍ തുക ചിലവഴിച്ച ശേഷമാണ് പാതിവഴിയില്‍ ഉപേക്ഷിച്ചത്.
പോലീസ്, റവന്യൂ, ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്സമെന്റ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്, കോസ്റ്റ് ഗാര്‍ഡ്, നേവി വകുപ്പുകളിലെ പ്രതിനിധികളും തീരദേശ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും പഞ്ചായത്തംഗങ്ങളും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരെയും താല്പര്യവും കഴിവുമുള്ള മത്സ്യത്തൊഴിലാളികളേയും ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിക്കേണ്ടത്. വല്ലപ്പോഴും കൂടുന്ന യോഗത്തില്‍ കോസ്റ്റ് ഗാര്‍ഡ്, നേവി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കാറുമില്ല. തീരദേശം വഴിയുള്ള ആക്രമണങ്ങള്‍ മാത്രമല്ല, കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയാന്‍ ജാഗ്രതാ സമിതികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഗുണകരമായേനെ.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: