വാഷിങ്ടണ്‍: തന്റെ കീഴില്‍ പരിശീലനം നടത്തിയ കുട്ടികളെ പീഡിപ്പിച്ചതിനു മുന്‍ പെന്‍സില്‍വാനിയ സ്റ്റേറ്റ് ഫുട്ബോള്‍ കോച്ച് ജെറി സാന്ഡുസ്കിയ്ക്ക് മരണം വരെ തടവിന് ശിക്ഷിച്ചു. 30 മുതല്‍ 60 വര്‍ഷത്തേയ്ക്കാണ് ശിക്ഷ.
ഒരു ദശാബ്ദത്തിലധികം കാലം സാന്‍ഡുസ്കി കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നുവെന്നു തെളിയിക്കപ്പെട്ടതിനാലാണ് പെന്‍സില്‍വാനിയ കോടതി ശിക്ഷ വിധിച്ചത്. മൊത്തം 45 പീഡനക്കേസുകള്ക്കുളള ശിക്ഷയാണ് സാന്ഡുസ്കിയുടെമേല് ചുമത്തിയിരിക്കുന്നത്.
ബാലപീഡനവുമായി ബന്ധപ്പെട്ട് അറുപത്തിയെട്ടുകാരനായ സാന്‍ഡുസ്കി 2011 നവംബറിലാണ് അറസ്റ്റിലായത്. കോടതിയില്‍ തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം അദ്ദേഹം നിഷേധിച്ചെങ്കിലും സാഹചര്യത്തെളിവുകള്‍ സാന്ഡുസ്കിയ്ക്കു പ്രതികൂലമാവുകയായിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സാന്ഡുസ്കിയുടെ അഭിഭാഷകന് ജോസഫ് അമേന്ഡോല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: