ആലപ്പുഴ: നിയമവ്യവസ്ഥയെ വെല്ലുവിളിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ശക്തി നല്കുന്ന രാഷ്ട്രീയ സംവിധാനം കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലിരിക്കുന്നതിനാലാണ് ഹൈക്കോടതിയുടെ നിരോധന ഉത്തരവുണ്ടായിരുന്നിട്ടും രോഗശാന്തി ശുശ്രൂഷയുടെ മറവില്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ പരസ്യമായി നടത്താന്‍ തങ്കുപാസ്റ്ററും ഹെവന്‍ ലിഫീസ്റ്റും തയാറാകുന്നതെന്ന് കേരള ചേരമര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.ടി.ഭാസ്കരന് അഭിപ്രായപ്പെട്ടു.
ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ അനധികൃത രോഗശാന്തി ശുശ്രൂഷാ കേന്ദ്രത്തിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗശാന്തി ശുശ്രൂഷയുടെ പേരില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയതിന് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തങ്കുപാസ്റ്റര്‍. അദ്ദേഹത്തിന്റെ അനധികൃത പ്രാര്‍ഥനാ കേന്ദ്രത്തിനും നടത്തിപ്പുകാര്‍ക്കുമെതിരെ ഡ്രഗ്സ് ആന്റ് മാജിക്കല്‍ റമഡീസ് ആക്ട്, വിജിലന്‍സ് ഇന്സ്റ്റിറ്റിയൂഷന് മിസ്യൂസ് ആക്ട് എന്നിവ അനുസരിച്ച് കേസെടുക്കണമെന്നും ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ അധികൃതര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വി.പദ്മനാഭന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഉണ്ണികൃഷ്ണന് കോട്ടയം, ജില്ലാ വൈസ് പ്രസിഡന്റ് പി.വി.നടേശന്, ജില്ലാ സംഘടനാ സെക്രട്ടറി ജി.ശശികുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.വിനോദ് ഉമ്പര്‍നാട്, ജില്ലാസമിതിയംഗം ആര്.ജയദേവന് എന്നിവര്‍ സംസാരിച്ചു. പി.എസ്.സുരേഷ് (ജില്ലാ സഹസംഘടനാ സെക്രട്ടറി), എസ്.വിനോദ് (നഗര്‍സമിതി ജനറല്‍ സെക്രട്ടറി), കെ.എം.ബാബു (നഗര്‍ സമിതി ട്രഷറര്‍), എം.മധു (നഗര്‍ സംഘടനാ സെക്രട്ടറി) എന്നിവര്‍ മാര്‍ച്ചിനും ധര്‍ണയ്ക്കും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: