ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പതിമൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. സൈനിക ചെക്ക് പോസ്റ്റിനുസമീപമാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിലാണ് എട്ടുപേര്‍ കൊല്ലപ്പെട്ടത്. ആറുപേര്‍ അതിനുശേഷമാണ് കൊല്ലപ്പെട്ടതെന്നും ഉദ്യോഗസ്ഥവൃത്തങ്ങള്‍ വെളിപ്പെടുത്തി.
സൈനികര്‍ പരിശീലനം നടത്തുന്ന ഗോഖാ പ്രദേശത്ത് ഭീകരര്‍ നുഴഞ്ഞു കയറി ആക്രമണം നടത്തുകയായിരുന്നു. ഏറെ നേരം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ പിടികൂടിയത്. അതേസമയം സംഭവത്തില്‍ അഞ്ച് സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പാക്കിസ്ഥാനില്‍ സുരക്ഷാസൈനികര്‍ക്കുനേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത് ഭീകരര്‍ പതിവാക്കിയിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു ഇതിനെതിരെ യാതൊരുതരത്തിലുള്ള നടപടിയും പാക്കിസ്ഥാന്‍ സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: