ന്യൂദല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തന (നിരോധന) നിയമത്തെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഭീകരപ്രവര്‍ത്തനത്തെ സാമ്പത്തികസുരക്ഷയെ കൂടി ബാധിക്കുന്ന വിഷയമാക്കുന്നതുള്പ്പെടെയുള്ള ഭേദഗതികളാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചത്. നിയമവിരുദ്ധ സാമ്പത്തിക നടപടികള്‍, പണം പൂഴ്ത്തിവെപ്പ്, ഭീകരതക്ക് സാമ്പത്തികസഹായം, വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ പ്രചാരണം എന്നിവക്കെതിരെ കൂടി നിയമം ഫലപ്രദമായി ഉപയോഗിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ സാമ്പത്തികസുരക്ഷക്കും സുസ്ഥിരതക്കും ഭീഷണി ഉയര്‍ത്തുന്ന നടപടികളെയും ഉള്‍പ്പെടുത്തി ഭീകരപ്രവര്‍ത്തനത്തിന്റെ നിര്‍വചനം കൂടുതല്‍ വിശാലമാക്കുന്നതാണ് നിര്‍ദ്ദിഷ്ട ഭേദഗതി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, മന്‍മോഹന്‍സിംഗ്, കേന്ദ്രകൃഷിമന്ത്രി ശരദ് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി എന്നിവര്‍ പങ്കെടുത്ത യുപിഎ ഏകോപനസമിതി യോഗം കഴിഞ്ഞ ദിവസം ഭേദഗതികള്‍ അംഗീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: