കൊച്ചി: വിളപ്പില്‍ശാലയില്‍ മാലിന്യ പ്ലാന്റിനായി ഉപകരണങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ സംഘര്‍ഷമുണ്ടായത് ഇന്റലിജന്‍സിന്റെ വീഴ്ചയാണെന്ന് ഹൈക്കോടതി. ഹൈക്കോടതി ഉത്തരവ് പ്രകാരം ഉപകരണങ്ങള്‍ എത്തിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതാണു സംഘര്‍ഷത്തിനു കാരണം. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍ ഇന്റലിജന്‍സിന് കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തി.
അതേസമയം, പോലീസുമായുണ്ടായ സംഘര്‍ഷത്തിന്റെ വിഡിയോ ചിത്രങ്ങള്‍ പരിശോധിക്കണമെന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേസമയം സമരക്കാര്‍ക്ക് പിന്തുണയുമായി വിളപ്പില്‍ശാലയിലെത്തിയ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് നിരോധനാജ്ഞ ലംഘിച്ചെന്നും സര്‍ക്കാര്‍ വേണ്ടത്ര പോലീസ് സംരക്ഷണം നല്‍കിയില്ലെന്നും തിരുവനന്തപുരം കോര്പറേഷന് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: