കണ്ണൂര്‍: പി. ജയരാജന് ജാമ്യം ലഭിക്കാതിരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന് ആരോപിച്ചു. കെപിസിസി അംഗമായ സി.കെ. ശ്രീധരനെ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കിയ നടപടി അസാധാരണമാണെന്നും ജയരാജന് പറഞ്ഞു.
ജയരാജന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതിയില്‍ പരിഗണിക്കേണ്ട ജഡ്ജി ബാലകൃഷ്ണന് ഷുക്കൂര്‍ കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറും കെ.പി.സി.സി നിര്‍വാഹക സമിതിയംഗവുമായ സി.കെ.ശ്രീധരന്റെ ജൂനിയറായിരുന്നു. സി.കെ.ശ്രീധരന് നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചതാണ്. കേസ് ആസൂത്രിതമാണെന്നതിന്റെ തെളിവാണിതെന്നും ജയരാജന് വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: