Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2012, 01:08 pm IST
in Travel

കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ പട്ടണത്തിലാണ്‌ പുരാതനവും പ്രസിദ്ധവുമായ മഹാദേവക്ഷേത്രം. ഈ മഹാദേവക്ഷേത്രസൃഷ്ടിക്ക്‌ തന്നെ രണ്ടായിരത്തിലേറെ വര്‍ഷങ്ങളായിട്ടുണ്ടാകുമെന്ന്‌ കരുതപ്പെടുന്നു. ഇത്‌ പടിഞ്ഞാറോട്ട്‌ ദര്‍ശനമുള്ള ഒരു അപൂര്‍വ്വ ശിവക്ഷേത്രം. മനോജ്ഞമായ അലങ്കാരഗോപുരം ശിവതാണ്ഡവത്തിന്റെയും ഗണപതിയുടെയും സുബ്രഹ്മണ്യന്റേയും ശില്‍പങ്ങള്‍ മുകളില്‍. അവിടെ നിന്നാം കാണാം സൂര്യപ്രഭയില്‍ വെട്ടിത്തിളങ്ങുന്ന പത്തുപതിനാല്‌ താഴിക കുടങ്ങും സ്വര്‍ണ ധ്വജവും. അവിടെയുമുണ്ടൊരു ഗോപുരം. പടികളിറങ്ങി അകത്ത്‌ കടന്നാല്‍ വലിയ ആനപ്പന്തല്‍. രാജകീയ പ്രസിദ്ധി വിളിച്ചറിയിക്കുന്ന പന്തലില്‍ നിന്നാല്‍ ആദ്യം കണ്ണില്‍പ്പെടുന്നത്‌ ബലിക്കല്‍പ്പുരയിലെ കെടാവിളക്കാണ്‌. ഇവിടത്തെ കെടാവിളക്കും ഏഴര പൊന്നാനയും കരിങ്കല്‍ നാദസ്വരവും വലംപിരി ശംഖും വെള്ളിക്കാളയും എല്ലാം നമ്മുടെ ഓര്‍മ്മകളിലെ വര്‍ണ്ണപ്പൊട്ടുകളാണ്‌. കെടാവിളക്കിനെ ഏറ്റുമാനൂരെ വലിയവിളക്ക്‌ എന്നാണ്‌ അറിയപ്പെടുന്നത്‌ ഈ വിളക്കില്‍ തൊഴുതശേഷം ദര്‍ശനം നടത്തുന്നത്‌ വിശേഷമെന്ന്‌ പഴമ. കൊല്ലവര്‍ഷം എഴുന്നൂറ്റിയിരുപതിലാണ്‌ ഈ വിളക്ക്‌ ഇവിടെ സ്ഥാപിച്ചത്‌. അന്നുമുതല്‍ ഇന്നുവവരരെ ഈ കേടാവിളക്ക്‌ കെട്ടിട്ടില്ല. ഏതാണ്ട്‌ മൂന്നുലിറ്ററോളം എണ്ണ ഇതില്‍ കൊള്ളും. വലിയ വിളക്കില്‍ എണ്ണ നിറച്ചുകത്തിക്കുന്നത്‌ ഇവിടത്തെ അതിപ്രധാനമായ വഴിപാടാണ്‌. അപസ്മാരം പോലുള്ള രോഗങ്ങള്‍ മാറുന്നതിന്‌ വിളക്കില്‍ തൊട്ടു സത്യം ചെയ്യുന്ന പതിവുമുണ്ട്‌. വിളക്കിന്റെ മൂടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കരികൊണ്ട്‌ കണ്ണെഴുതുന്നത്‌ നേത്ര രോഗം മാറാന്‍ ഉത്തമമാണെന്ന്‌ വിശ്വാസം.

അകത്ത്‌ ചെമ്പുമേഞ്ഞ വട്ടശ്രീകോവിലില്‍ വാണരുളുന്ന ഏറ്റുമാനൂരപ്പന്‍. രാവിലെ അര്‍ദ്ധനാരീശ്വരനായും ഉച്ചയ്‌ക്ക്‌ കിരാതമൂര്‍ത്തിയായും വൈകിട്ട്‌ ദക്ഷദ്ധ്വംസിയായ സംഹാരരുദ്രനായും ഭക്തര്‍ ഉപാസിക്കുന്ന ഭാവം. രണ്ടരയടിയോളം ഉയരം വരുന്ന ദിവ്യമായ ശിവലിംഗം. അഞ്ചുപൂജയുമുണ്ട്‌. വില്വമംഗലം സ്വാമിയാരാണ്‌ പ്രതിഷ്ഠ നടത്തിയതെന്ന്‌ ഐതിഹ്യം. നൂറ്റിയെട്ട്‌ ശിവാലയങ്ങളില്‍ ഉള്‍പ്പെടുന്നതുകൊണ്ട്‌ പരശുരാമപ്രതിഷ്ഠയെന്നും വിശ്വസിച്ചുപോരുന്നു.

കേരളത്തിലെ പഴയ മുപ്പത്തിരണ്ട്‌ നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നായ ഗ്രാമക്ഷേത്രമാണ്‌ ഇതെന്ന്‌ ചരിത്രം. ഒടുവില്‍ ക്ഷേത്രത്തിന്റെ ഉടമാവകാശം എട്ടുമനക്കാര്‍ക്കായി. അതുകൊണ്ട്‌ എട്ടുമനയൂര്‍ എന്ന പേരുവന്നു. പിന്നീട്‌ അത്‌ ഏറ്റുമാനൂരായി എന്നുപറയപ്പെടുന്നു. ക്ഷേത്ര മാഹാത്മ്യപ്രകാരം മറ്റൊരു ഐതിഹ്യവും കേള്‍ക്കുന്നുണ്ട്‌. ഖരാസുരന്‌ പരമശിവന്‍ മൂന്നുശിവലിംഗങ്ങള്‍ നല്‍കി. അവ വൈക്കത്തും കടുത്തുരുത്തിയിലും ഏറ്റുമാനൂരും പ്രതിഷ്ഠിച്ചുവത്രേ. എന്നിട്ടും തൃപ്തിവരാഞ്ഞ്‌ ഒരു മാനായി തപസ്സ്‌ തപസ്‌ തുടര്‍ന്നുവെന്നും അന്നുമുതല്‍ ഈ ക്ഷേത്രത്തിന്‌ ഏറ്റിയമാന്‍പുരം എന്ന്‌ പേരുണ്ടായി എന്നും കാലക്രമത്തില്‍ ഏറ്റുമാനൂര്‍ എന്നായി മാറിയെന്നും പറയപ്പപ്പെടുന്നു.

കുംഭമാസത്തിലെ തിരുവാതിരയും ശിവരാത്രിയും ഏറ്റുമാനൂരിലെ പ്രധാന ഉത്സവങ്ങളാണ്‌. മഹാശിവരാത്രിക്ക്‌ ക്ഷേത്രത്തില്‍ നടക്കുന്ന പതിനെട്ട്‌ പൂജകള്‍ പ്രസിദ്ധം. ഇതു കണ്ട്‌ തൊഴുന്നത്‌ ഭക്തര്‍ക്ക്‌ അനുഭൂതിതന്നെ. കുംഭമാസത്തിലെ ചതയം നാളില്‍ കൊടിയേറി തിരുവാതിരനാളില്‍ ആറാട്ടായി പത്തുദിവസത്തെ ഉത്സവം. ഇത്‌ ദക്ഷിണ കേരളത്തിലെ മികച്ച ഉത്സവങ്ങളില്‍ ഒന്നാണ്‌. എട്ടാം ഉത്സവം ഏറ്റവും പ്രധാനം. അന്ന്‌ പാതിരായ്‌ക്ക്‌ ആസ്ഥാനമണ്ഡപത്തില്‍ സാന്നിദ്ധ്യമരുളി ഏറ്റുമാനൂരപ്പന്‍ എല്ലാവരേയും അനുഗ്രഹിക്കുന്നു. ആസ്ഥാനമണ്ഡപ ദര്‍ശനം കഴിഞ്ഞ്‌ ഭക്തര്‍ അവിടെ കാണിക്കയര്‍പ്പിക്കുന്നു. ഇതിനെ വലിയകാണിക്ക എന്നുപറയുന്നു. ഈ കാണിക്കയര്‍പ്പിക്കല്‍ ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം പുണ്യമത്രേ. അപ്പോള്‍ ഏഴരപ്പൊന്നാനയെ തണ്ടിലേറ്റി കൊണ്ടുവന്ന്‌ ഭഗവാനെ എതിരേല്‍ക്കും. തിരുവിതാംകൂര്‍ വടക്കുംകൂറിനെ ആക്രമിച്ചപ്പോള്‍ സാമൂതിരി ഈ ക്ഷേത്രത്തിന്‌ നല്‍കിയ സ്ഥലവും മറ്റും നശിപ്പിച്ചു. ഇതിന്റെ പ്രായശ്ചിത്തമായിട്ടാണ്‌ പ്രസിദ്ധമായ ഏഴരപ്പൊന്നാനയെ നടയ്‌ക്കുവച്ചത്‌. ഓരോ ആനയും ഓരോ തുലാം സ്വര്‍ണ്ണം കൊണ്ടും ഒരടിപൊക്കമുള്ള അരയാന അരതുലാം സ്വര്‍ണ്ണംകൊണ്ടും പൊതിഞ്ഞിരിക്കുന്നു. ആനകളുടെ എണ്ണം എട്ടാക്കാതെ ഏഴര ആക്കാനുള്ള കാരണം എട്ടുമനക്കാര്‍ സമമായി ഭാഗിച്ചെടുക്കാതിരിക്കാനായിരുന്നു. ആ മഹാരാജാവിന്റെ കൗശലം കൊണ്ടാകാം ഇന്നും ആ പൊന്നാനകള്‍ ഏറ്റുമാര്‌ ക്ഷേത്രത്തിലുള്ളത്‌.

പെരിനാട്‌ സദാനന്ദന്‍പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

India

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.