കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ തുറന്നടിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാണിക്കുന്ന ചങ്കൂറ്റത്തെ പ്രശംസിച്ച് ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്ക് ഏത് സമയത്തും എന്‍ഡിഎ മുന്നണിയിലേക്ക് കടന്നുവരാമെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ് സുശീല്‍ കുമാര്‍ മോഡി പറഞ്ഞു.
‘രാഷ്ട്രീയത്തില്‍ സ്ഥിര ശത്രുവോ മിത്രമോ ഇല്ല. ഒരിക്കല്‍ മമത എന്‍ഡിഎയുടെ ഭാഗമായിരുന്നു. അവര്‍ക്ക് ഏത് സമയത്തും തിരിച്ചുവരാം. ചന്ദ്രബാബു നായിഡുവും ഒരിക്കല്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നു. എന്നാല്‍ ഇന്ന് ആശയങ്ങള്‍ ഏതൊക്കെ രീതിയില്‍ ജനങ്ങളെ സ്വാധീനിക്കുന്നുവെന്നതിനെക്കുറിച്ച് അറിയില്ലാ’യെന്ന ബീഹാര്‍ ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ പശ്ചിമബംഗാളുമായി ഏത് മേഖലയിലും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ബീഹാര്‍ തയ്യാറാണെന്നും മോഡി പറഞ്ഞു.
ഘടകകക്ഷിയായിരുന്നിട്ടും ഭീകരവിരുദ്ധകേന്ദ്രം, പെട്രോള്‍ വിലവര്‍ധന എന്നീ കാര്യങ്ങളിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ എടുത്ത തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന മമത ബാനര്‍ജി അഭിനന്ദനമര്‍ഹിക്കുന്നു.
സംസ്ഥാനത്ത് എന്ത് സംഭവിച്ചുവെന്നല്ല സംസ്ഥാനത്തിനുവേണ്ടി ആത്മാര്‍ത്ഥമായും സത്യസന്ധമായും കഠിനാദ്ധ്വാനം ചെയ്യുന്ന മമതയ്ക്ക് എത്ര മാര്‍ക്ക് കൊടുത്താലും മതിവരില്ലെന്ന് ഒരുവര്‍ഷത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തെ വിലയിരുത്താമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മോഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: