ന്യൂദല്‍ഹി: എയര്‍സെല്‍-മാക്സിസ് ഇടപാടിലെ ക്രമക്കേടിനെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന് സ്വാമി അറിയിച്ചു. ടുജി കേസിലെ വിചാരണയ്ക്കിടെ സി.ബി.ഐ ജഡ്ജി ഒ.പി.സെയ്നിയെയാണ് സ്വാമി ഇക്കാര്യം അറിയിച്ചത്.
എയര്‍സെല്‍ കമ്പനി മലേഷ്യന്‍ കമ്പനിയായ മാക്സിസിന് ഓഹരി നല്‍കിയതിലെ ദയാനിധി മാരന്റെ പങ്ക് മാത്രമേ സി.ബി.ഐയുടെ അന്വേഷണപരിധിയില്‍ വരുന്നുള്ളുവെന്ന് സുബ്രഹ്മണ്യന് സ്വാമി നേരത്ത സുപ്രീംകോടതിയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.
നിലവില്‍ സി.ബി.ഐ അന്വേഷിക്കുന്ന കേസിന്റെതില് നിന്നും വ്യത്യസ്തമാണ് തന്റെ പരാതിയെന്നും കേസില്‍ പി.ചിദംബരത്തിന്റെ പങ്ക് കൂടി ഉള്‍പ്പെടുത്തി പ്രത്യേക എഫ്.ഐ.ആര് രജിസ്ടര്‍ ചെയ്യണമെന്നും സുബ്രഹ്മണ്യന് സ്വാമി കോടതിയില്‍ ആവശ്യപ്പെട്ടു. അതേ സമയം കേസില്‍ ആര്‍ക്കുവേണമെങ്കിലും അന്യായം ഫയല്‍ ചെയ്യാമെന്ന് കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: