കൊച്ചി: രാജ്യത്ത് നടക്കുന്ന ഉന്നതതലത്തിലുള്ള അഴിമതിക്കെതിരെ എബിവിപി ശക്തമായി സമരരംഗത്തിറങ്ങുമെന്ന് ദേശീയ പ്രസിഡന്റ് പ്രൊഫ. മിലിന്ദ് മറാത്തെ പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ ആരംഭിച്ച ദേശീയ നിര്‍വാഹകസമിതി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. ഓരോ ദിവസവും പുതിയ പുതിയ അഴിമതികളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
വര്‍ധിച്ചുവരുന്ന നക്സലിസം ഇന്ന് രാജ്യം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ്. ഇത് ഒരു സാമൂഹ്യ-സാമ്പത്തിക പ്രശ്നമല്ല.മറിച്ച് ഒരു ക്രമസമാധാന പ്രശ്നമാണ്. നക്സലുകള്‍ ജനാധിപത്യവിരുദ്ധരും വികസനവിരോധികളുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുദ്ധിജീവികള്‍ക്കിടയിലും നക്സലൈറ്റുകളെ പിന്തുണക്കുന്നവരുണ്ട്. അതിന് തെളിവാണ് ബിനായക് സെന്‍. ഇത്തരക്കാരെ എവിടെയും വിദ്യാര്‍ത്ഥിപരിഷത്ത് എതിര്‍ക്കും. നക്സലൈറ്റുകളുടെ ഹിംസ നിലപാട് ഒരിക്കലും പിന്തുണക്കാവുന്നതല്ല.
ഇടതുപാര്‍ട്ടികള്‍ ഇവരുടെ സഹോദര സംഘടനയാണ്. ഇവരുടെ പ്രവര്‍ത്തന സാമ്യതയുടെ തെളിവാണ് ടി.പി. ചന്ദ്രശേഖരന്‍ വധം ചൂണ്ടിക്കാണിക്കുന്നത്. 50-ലധികം മുറിവുകള്‍ മുഖത്താണെന്നത് സിപിഎം ഗുണ്ടകളുടെ കിരാതമുഖമാണ് വ്യക്തമാക്കുന്നത്. കേരളത്തില്‍ 130-ലധികം സംഘപ്രവര്‍ത്തകര്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ചിലധികം എബിവിപി പ്രവര്‍ത്തകരും ഈ രീതിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഏഴ് വിദ്യാഭ്യാസ ബില്ലുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ വിദ്യാര്‍ത്ഥി പരിഷത്ത് വളരെയധികം ശ്രദ്ധാലുക്കളാണ്. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം ആര്‍ഭാടപൂര്‍വം ആഘോഷിക്കേണ്ടത് എങ്ങനെയെന്ന് യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
നാരായണഗുരുവിന്റെ പ്രവര്‍ത്തനകേന്ദ്രം കേരളമായിരുന്നെങ്കിലും അദ്ദേഹം രാഷ്‌ട്രത്തിെന്‍റ സാമൂഹ്യ നവോത്ഥാന ചിന്തകനാണ്. അദ്ദേഹം സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് വിദ്യാഭ്യാസ മേഖല വിപുലമാക്കാനാണ് ശ്രമിച്ചത്.
അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഉമേഷ് ദത്ത് സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: