ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ നടന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുതിരകച്ചവടം നടത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ ജാര്‍ഖണ്ഡിലെ 15 എംഎല്എമാരുടെവീടുകളില് റെയ്ഡ് നടത്തി.റാഞ്ചി,ജാംഷഡ്പൂര്‍,ഹസാരിബാഗ്,ഗോഡ്ഡ,ബീഹാറിലെ ബാന്‍ക,ഗിരിധി ജില്ലകളിലെ എംഎല്എമാരുടെവീടുകളിലാണ് മുപ്പിത്തിയാറംഗസംഘ സിബിഐ അധികൃതര്‍ റെയ്ഡ് നടത്തിയത്.
ഭരണകക്ഷിയായ ജെഎംഎം എംഎല്‍എമാര്‍,അജ്സു പാര്‍ട്ടി,ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളിലെ എംഎല്‍എമാരുടെ വീടുകളിലാണ് റെയ്ഡ് നടന്നതെന്ന് സിബിഐ അധികൃതര്‍ അറിയിച്ചു.കൊല്‍ക്കത്തയിലെ ഒരു സ്ഥലത്തും റെയ്ഡ് നടന്നിരുന്നു.
ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയുടെ വസതിയിലും സിബിഐ റെയ്ഡ് നടത്തി.
കുതിരകച്ചവടആരോപണവുമായി ബന്ധമുള്ള മൂന്ന് എംഎല്‍എമാരായ വിഷ്ണു ഭയ്യ(ജെഎംഎം),കെഎം ത്രിപേദി(കോണ്‍ഗ്രസ്),സുരേഷ് പാസ്വാന്(ആര്‍ജെഡി)സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ ആര്‍കെ അഗര്‍വാള്‍,അദ്ദേഹത്തിന്റെ മരുമകന് തുടങ്ങിയവരുടെ വീടുകളില്‍ ഏപ്രില്‍ 21ന് ,സിബിഐ റെയ്ഡ് നടത്തിയിരുന്നു.മാര്‍ച്ച് 30ന് നടന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ബാലറ്റ് പെട്ടി സിബിഐ മുന്‍പു തന്നെ മുദ്ര വച്ചിരുന്നു.ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് 177എഫ്,188ാം വകുപ്പകള്‍ പ്രകാരം സിബിഐ ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ജാര്‍ഖണ്ഡ് ഉപതെരഞ്ഞെടുപ്പ് നടന്ന മാര്‍ച്ച് 30 ന് ജാര്‍ഖണ്ഡിലെ ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയുടെ ബന്ധുവിന്റെ കാറില്‍ നിന്നും 2.15 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് 2 രാജ്യസഭാസീറ്റിലേക്ക് ഇലക്ഷന് കമ്മീഷന് മെയ് 3ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: