കൊല്‍ക്കത്ത:നാവടക്കി പണിയെടുക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് കോണ്‍ഗ്രസ്. അധികാരത്തിലെത്തി ഒരു വര്‍ഷമാകുമ്പോഴും എന്ത് വാഗ്ദാനമാണ് മമത നടപ്പാക്കിയതെന്ന് തങ്ങള്‍ക്കറിയില്ലെന്ന് കോണ്‍ഗ്രസ് എംപി എ.രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. കര്‍ഷക ആത്മഹത്യാനിരക്കും തൊഴില്ലായ്മയും കൂടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഇനിയെങ്കിലും നാവടക്കി പണിയെടുക്കുകയാണ് മമത ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് എംപി പറഞ്ഞു.
അതേസമയം മമത വിമര്‍ശനങ്ങള്‍ക്ക് അതീതയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കകോലി ഘോഷ് ദസ്തിദാര്‍ പ്രതികരിച്ചു. മമതയെ കുറ്റപ്പെടുത്തുന്ന സമയം സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ചെലവഴിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും ബംഗാളില്‍ സംഭവിക്കുന്നില്ലെന്ന് സിപിഎം നേതാവ് അബ്ദുര്‍ റസാക്ക് മുള്ളയും കുറ്റപ്പെടുത്തി. ഇടത് സര്‍ക്കാരിന്റെ 34 വര്‍ഷത്തെ ഭരണത്തെ കുറ്റപ്പെടുത്തുക മാത്രമാണ് മമത ചെയ്യുന്നതെന്നും മുള്ള ആരോപിച്ചു. മമത സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇരുപാര്‍ട്ടികളുടെയും വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: