കൊച്ചി: ശക്തിവേദ വെല്‍നസ് മിഷന്റെ ആഭിമുഖ്യത്തില്‍ ശക്തിവേദ വിശ്വശാന്തി മഹായുജ്ഞം സംഘടിപ്പിക്കുന്നു. ഇന്ന് മുതല്‍ 13 വരെ പുതിയകാവ് ഭഗവതി ക്ഷേത്ര മൈതാനത്തു ്യൂനടക്കുന്ന മഹായജ്ഞം ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി കെ.ബാബു, ഡോ.എം.ജി.എസ് നാരായണന്, വെള്ളാപ്പള്ളി നടേശന്, മുനിസിപ്പല്‍ ചെയര്മാന് എന്‍.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ച്ചയായി 81 മണിക്കൂര്‍ യജ്ഞമാണ് ്യൂനടക്കുന്നത്.
രണ്ടാം ദിനമായ 10 ന് വൈകിട്ടു നടക്കുന്ന ശക്തിവേദ സെമിനാര്‍ മന്ത്രി വി.എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. മാതാ ശ്രീപ്രിയ, വി.സി രാജഗോപാല്‍, കെ.ജി സത്യന് മുട്ടമ്പലം, അഡ്വ.രാജീവ്.എസ്.പണിക്കര്‍ എന്നിവര്‍ സെമിനാറില്‍ സംസാരിക്കും. പ്രത്യേക പരിഹാര ഹോമങ്ങളില്‍ ഭക്തജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. പ്രത്യേക ഹോമകുണ്ഡങ്ങള്‍ തയ്യാറാക്കി ഹോമം സ്വയം ചെയ്യാവുന്നതിനുള്ള അവസരമുണ്ടായിരിക്കും. നാലു പകലും മൂന്നു രാത്രിയിലുമായി നടത്തുന്ന യജ്ഞത്തിനു 27 അടി നീളവും വീതിയും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഹോമകുണ്ഡമാണ് തയ്യാറാക്കുന്നത്.
ഔഷധ പ്രാധാന്യമുള്ള വിവിധ തരം ചമതകളും എണ്ണകളും ദളപുഷ്പങ്ങളും മാത്രം ഉപയോഗിച്ചുള്ള ഹോമത്തില്‍ ഇന്ത്യയുടെ വിവിധയിടങ്ങളില്‍ നിന്നുള്ള ഋത്വിക്കുകളും പങ്കെടുക്കുമെന്നും സംഘാടകരായ ഋഷിദേവ് നരേന്ദ്രന്, ഡോ.ഇ.എന്‍.എല്‍ മേനോന്, ഡോ.സലിം കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മഹായജ്ഞത്തിനുള്ള ഔഷധസസ്യങ്ങളുമായി തിരുവനന്തപുരത്ത് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജീവില് നിന്നും അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിയെത്തിയ ഹോമദ്രവ്യരഥത്തിന് സ്വാഗതസംഘം ഓഫീസില്‍ വരവേല്‍പ്പ് നല്കി. പശ്ചിമഘട്ടനിരകളില്‍ നിന്നും അഗസ്ത്യകൂടവനാന്തരങ്ങളില് നിന്നും ശേഖരിച്ച വിവിധതരം ഔഷധ സസ്യശേഖരണത്തിന് നേതൃത്വം നല്കിയ ആയുര്‍വേദ പണ്ഡിതന് വട്ടിയൂര്‍ ക്കാവ് ജ്യോതീന്ദ്രനാഥില് നിന്നും സംഘാടക സമിതി പ്രസി.ഡോ.ഇ.എന്‍.എല്‍.മേനോന് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: