ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പുതിയ ടണല്‍ നിര്‍മ്മിക്കണമെന്നും ഡാമിന് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് വിട്ടു. പുതിയ ഡാം പ്രശ്നപരിഹാരത്തിന് ഉതകില്ലെന്നും പ്രശ്നം കൂടുതല്‍ വഷളാകുമെന്നും പരിസ്ഥിതി പ്രവര്ത്തകന് സി.ആര് നീലകണ്ഠന് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ പറയുന്നു.
ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സിയെവച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കണം. തമിഴ്നാട്ടിലേക്ക് ജലം കൊണ്ടു പോകുന്നതിന് പുതിയ ടണലുകള്‍ നിര്‍മ്മിച്ച് ജലനിരപ്പ് 100 അടിയിലേക്ക് താഴ്ത്തണം. പുതിയ ഡാം നിര്മ്മിക്കന് ഏറെക്കാലതാമസം എടുക്കും. അതുവരെ മുല്ലപ്പെരിയാര്‍ പ്രദേശത്തെ ജനങ്ങള്‍ ഭീതിയില്‍ കഴിയേണ്ടിവരും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ അടിയന്തിരമായി നിലവിലെ ഡാം ബലപ്പെടുത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് വിട്ടു. ജൂലൈ 23ന് ഭരണഘടനാ ബഞ്ച് മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുമ്പോള്‍ ഈ ഹര്ജിയിന്മേല് വാദം കേള്‍ക്കും. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: