പാട്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും ഗുജറാത്ത് മുഖ്യമന്ത്രി നന്ദ്രേ മോഡിയും ഒരേ ആശയക്കാരാണെന്ന് ബിജെഡി നേദതാവ് ലാലുപ്രസാദ് യാദവ്. ശനിയാഴ്ച ദല്‍ഹിയില്‍ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഇരുനേതാക്കളും ഹസ്തദാനം നല്‍കുകയായിരുന്നു. ഈ സംഭവമാണ് ലാലുവിന്റെ പുതിയ പ്രസ്താവനക്ക് പിന്നിലുള്ള പ്രേരണ. നിതീഷ്കുമാറിന്റെ മതേതര വിശ്വാസ്യതയാണ് ഇരുനേതാക്കളും തമ്മിലുണ്ടായ കൂടിക്കാഴ്ചയില്‍ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീര്‍ഘനാളത്തെ അകല്ച്ചക്കുശേഷമാണ് ബീഹാര്മുഖ്യമന്ത്രിയും മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്. നിതീഷിന്റെ മതേതര കാഴ്ചപ്പാടുകള്‍ ആണെന്നും എന്നാല്‍ ബീഹാറിന് പുറത്താണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നത് മനസിലാക്കണമെന്നും ലാലു പറഞ്ഞു. തന്റെ മതേതര കാഴ്ചപ്പാടുകളാണ് അസംബ്ലി തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിച്ചതിന് പിന്നിലെന്നാണ് നിതീഷ് മോഡിയുമായി പങ്കുവെക്കാനാഗ്രഹിച്ചതെന്നും ലാലു ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: