തിരുവനന്തപുരം: ഇടത് മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്ന പിണറായിയുടെ അഭിപ്രായത്തില്‍ നിന്നും ഭിന്നമാണ് തന്റെ അഭിപ്രായമെന്നും വി.എസ്.അച്യുതാനന്ദന്. മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള അഭിപ്രായം പിണറായി വിജയന് പറഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം പഞ്ഞു.
പിണറായിയുടെ അഭിപ്രായത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടാകാമെന്നും വി.എസ്.പറഞ്ഞു. എന്നാല്‍ താന്‍ പറഞ്ഞതു മറ്റൊരു കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.
കേരള കോണ്‍ഗ്രസ് (ജെ), ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന ചോദ്യത്തോട് വി.എസ് പ്രതികരിച്ചില്ല. യു.ഡി.എഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ മതേതരകക്ഷികള്‍ ഒരുമിക്കണം. സമുദായങ്ങളെ തമ്മില്‍ തല്ലിക്കുന്ന യു.ഡി.എഫ് ഭരണം നിലനില്‍ക്കുന്നത് നാടിന് ആപത്താണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൂടംകുളം ആണവനിലയത്തിനെതിരെയുള്ള സമരത്തോടു യോജിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആണവനിലയം വന്നാല്‍ അപകടമാണ്. നിലയം പൊട്ടിത്തെറിച്ചാല്‍ തിരുവനന്തപുരം കരിഞ്ഞു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: