തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്സുമാരുടെ ശമ്പളം നിലവിലുള്ളതിന്റെ മൂന്നിരട്ടിയാക്കണമെന്നും ജോലിസമയം എട്ടു മണിക്കൂറാക്കി ചുരുക്കണമെന്നും ബലരാമന് കമ്മിഷന് ശുപാര്‍ശ ചെയ്തു. ബോണ്ട് വ്യവസ്ഥ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശമ്പളകാര്യത്തില്‍ വിവിധ ഗ്രേഡുകളിലായി 12,900 രൂപ മുതല്‍ 21,360 രൂപവരെ ഇയര്ത്തനമെന്നതാണ് കമ്മിഷന് ശുപാര്‍ശ. സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ സമരം വ്യാപകമായതോടെയാണ് നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് മുന്‍ ചെയര്മാന് ബലരാമന് അധ്യക്ഷനായ കമ്മറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്.
ആശുപത്രി മാനേജുമെന്റുകളില്‍ നിന്നും നഴ്സുമാരില്‍നിന്നും കമ്മിഷന് നേരിട്ട് തെളിവെടുപ്പു നടത്തിയിരുന്നു. സ്ഥാപനത്തിലെ നഴ്സുമാരോട് പ്രതികാര നടപടികള്‍ കൈക്കൊള്ളുന്ന മാനേജുമെന്റുകള്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട് കമ്മിഷന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: