ന്യൂദല്‍ഹി: കരസേനയ്ക്ക് ആവശ്യത്തിന് ആയുധമില്ലെന്ന് പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട്. കരസേനയുടെ വ്യോമവിഭാഗത്തിന് മതിയായ ഹെലികോപ്റ്ററുകളില്ലെന്നും ദല്‍ഹിയിലേക്ക് കരസേനാ യൂണിറ്റുകള്‍ നീങ്ങിയെന്ന വാര്‍ത്ത തെറ്റാണെന്നും പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി വ്യക്തമാക്കി.
കരസേനാമേധാവി ജനറല്‍ വി.കെ സിങ് പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ഇന്ന് പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ട്. പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മയെ വിളിച്ചുവരുത്തി തെളിവെടുത്തതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയത്.
18 ചീറ്റാ ഹെലികോപ്റ്ററുകള്‍, ഒരു ചേതക്, 76 അധുനിക ലഘു ഹെലികോപ്റ്ററുകള്‍, ആയുധ സംവിധാനമുള്ള 60 ആധുനിക ഹെലികോപ്റ്ററുകള്‍ എന്നിവയുടെ കുറവാണ് കരസേനയുടെ വ്യോമവിഭാഗത്തിനുള്ളതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ആയുധ ശേഷിയില്‍ കുറവുണ്ടെന്ന് കാണിച്ച് കഴിഞ്ഞ മാര്‍ച്ച് 12നായിരുന്നു കരസേനാ മേധാവി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഈ കത്ത് ചോര്‍ന്നതിനെ തുടര്‍ന്ന് വിവാദങ്ങള്‍ ഉയരുകയും പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി ഇതു സംബന്ധിച്ച അന്വേഷണം ആരംഭിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: