തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയ്ക്ക് റെക്കോര്‍ഡ് വിജയം. 93.64 % വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 2.29% കൂടുതലാണിത്. കഴിഞ്ഞവര്‍ഷം 91.32 ആയിരുന്നു വിജയശതമാനം. 2008ലെ 92.09% ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിജയശതമാനം. ഈവര്‍ഷവും വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന് നല്‍കിയില്ല. പരീക്ഷ എഴുതിയ മുഴുവന്‍ പേരുടെയും ഫലം പ്രഖ്യാപിക്കാനായി എന്ന പ്രത്യേകതയും ഇത്തവണത്തെ ഫലത്തിനുണ്ട്. സെക്രട്ടേറിയറ്റ് പി.ആര് ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത്.
എസ്എസ്എല്‍സി(ഹിയറിംഗ് ഇംപേര്‍ഡ്), ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു. എസ്എസ്എല്‍സിക്ക് ഇത്തവണ 4,70,148 വിദ്യാര്‍ത്ഥികളാണ് സ്കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11,261 പേര് കൂടുതലാണിത്. പരീക്ഷയ്ക്ക് ഹാജരായത് 4,69,919 പേര്. 6995 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
എസ്.എസ്.എല്‍.സി പ്രൈവറ്റ് വിഭാഗത്തില്‍ 7328 കുട്ടികളാണ് പരീക്ഷ എഴുതിയത്. വിജയശതമാനം 81.16. ഗള്‍ഫ് മേഖലയില്‍ പരീക്ഷ എഴുതിയ 496ല്‍ 490 കുട്ടികള്‍ വിജയിച്ചു. വിജയശതമാനം 99. ലക്ഷദ്വീപില്‍ 1059 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 732 പേര് വിജയിച്ചു. എ.എച്ച്.എല്‍.സി പരീക്ഷയില്‍ 83 ശതമാനമാണ് വിജയം. 66 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 55 പേര് വിജയിച്ചു. ടിഎച്ച്എസ്എല്‍സിയില്‍ 98 ആണ് വിജയശതമാനം. പരീക്ഷ എഴുതിയ 3107 പേരില്‍ 3059 പേര് വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: