ന്യൂദല്‍ഹി: തെലുങ്ക് നടി താരാ ചൗധരിയെ വ്യഭിചാരക്കുറ്റത്തിന് അറസ്റ്റ് ചെയ്തത് കിരണ്‍കുമാര്‍ റെഡ്ഡി നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിലെ അഞ്ച് മന്ത്രിമാര്‍ക്കും രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ക്കും തലവേദനയായിരിക്കുന്നു. മാര്‍ച്ച് 31 നാണ് ഹൈദരാബാദില്‍ വെച്ച് താരാചൗധരിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ താരാ ചൗധരിയുടെ സ്ഥിരം സന്ദര്‍ശകരായിരുന്നു. എന്നാല്‍ ഇവരില്‍ രണ്ട് ഉന്നതരുടെ പേരുകള്‍ പുറത്തുവിടാന്‍ ബന്ജാര ഹില്‍സ് പോലീസ് തയ്യാറായിട്ടില്ല. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവരുടെ പേരുകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നെങ്കിലും അവര്‍ അത് നിഷേധിക്കുകയാണ് ചെയ്തത്.
ഗുണ്ടൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി റായാപതി സാമ്പശിവ റാവു, കൃഷി മന്ത്രി കണ്ണാലക്ഷ്മി നാരായണ എന്നിവരുടെ പേരുകളാണ് വാര്‍ത്ത ചാനലുകളില്‍ വന്നത്. താരയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചിരുന്നത് അവരുടെ ഭര്‍ത്താവ് ദുര്‍ഗാ പ്രസാദ് ആയിരുന്നു. ഗുണ്ടൂര്‍ എംപി അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ തന്റെ പക്കലേക്ക് അയയ്ക്കുകയും തന്നെയും തന്റെ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളേയും ആവശ്യപ്പെടുകയും ചെയ്തതായി താരാ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
ഗുണ്ടൂര്‍ എംപി തന്റെ വര്‍ഗശത്രുവായ മന്ത്രി ലക്ഷ്മി നാരായണയുടെ പേര് പോലീസിനോട് പറയുവാന്‍ ഒരുകോടി രൂപ വാഗ്ദാനം ചെയ്തതായും ഇവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇവര്‍ ഭീഷണിപ്പെടുത്തുകയും അവരുടെ രാഷ്ട്രീയ കളികളില്‍ തന്നെ ഉപയോഗപ്പെടുത്തുകയുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
എംപി എന്ന നിലയില്‍ താന്‍ നിരവധി പേരുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും അവരില്‍ ഒരാളാണ് താരാചൗധരിയെന്നും സാമ്പശിവ റാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ അവരുടെ അടുത്തേക്ക് അയച്ചിട്ടില്ലെന്നും മന്ത്രിക്കെതിരായി പറയാന്‍ പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ വിഷയത്തില്‍ സംസാരിക്കാന്‍ കൃഷിമന്ത്രി ലക്ഷ്മിനാരായണ തയ്യാറായില്ല.
അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരുമെന്നും സിബിഐ അന്വേഷണത്തെ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രണ്ട് കോണ്‍ഗ്രസ് എംപിമാരുടെ കൂടിക്കാഴ്ചയും സംസാരങ്ങളും താര മൊബെയിലില്‍ പകര്‍ത്തുകയും അത് ലാപ്ടോപ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇരുന്നൂറോളം ഓഡിയോ സിഡികള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ഇതില്‍ ഇവര്‍ തമ്മിലുള്ള എല്ലാ സംഭാഷണങ്ങളും ഉണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. താരയും മന്ത്രിമാരുമായുള്ള ലൈംഗിക വേഴ്ചയും അവര്‍ രഹസ്യമായി പകര്‍ത്തിയിരുന്നു. ഇത് മന്ത്രിമാര്‍ക്ക് കേസില്‍ പങ്കുണ്ടെന്നതിന് ഏറ്റവും വലിയ തെളിവാണെന്നും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരേയും ബിസിനസ് പ്രതിനിധികളേയും അന്വേഷണ ഉദ്യോഗസ്ഥന് ഫോണില്‍ വിളിക്കുകയും താരാകേസില് നിങ്ങളുടെ പേരും ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. മുന്‍ ഡിജിപി എം.ഭാസ്കര്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ്. അറസ്റ്റ് ഒഴിവാക്കുവാനും പോലീസിന്റെ പീഡനത്തില്‍നിന്നും രക്ഷേനേടുന്നതിനും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഭാസ്കര്‍ പറഞ്ഞു. രാഷ്ട്രീയ ഉന്നതര്‍ക്ക് പുറമെ കേസില്‍ സമൂഹത്തിലെ ഉന്നതപദവിയിലുള്ള പല പ്രമുഖരും കേസില്‍ ഉള്‍പ്പെടുമെന്ന സാഹചര്യത്തിലാണ് ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നതര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: