തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാനവുമായി ബന്ധപ്പെട്ട് മുസ്ലീംലീഗിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. പൊതുപ്രവര്‍ത്തകനായ പി.ഡി.ജോസഫ് ആണ് ഹര്‍ജി നല്‍കിയത്.
അധികാര ദുര്‍വിനിയോഗം നടത്തി ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ക്ക് ഭൂമി നല്‍കിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. കേസ് അടുത്ത മാസം അഞ്ചിന് വീണ്ടും പരിഗണിക്കും. ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാം എന്നിവരാണ് കേസിലെ എതിര് കക്ഷികള്‍.
അതിനിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അടിയന്തിര സിന്‍ഡിക്കറ്റ് ഇന്ന് വൈകിട്ട് ചേരും. കൂടുതല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സിന്‍ഡിക്കറ്റ് തീരുമാനത്തിനെത്ര രംഗത്ത് വന്നിട്ടുണ്ട്. ഇവര്‍ ഇന്ന് വിയോജിപ്പ് രേഖപ്പെടുത്തും. ഭൂമിദാനം വിവാദമായതോടെ നടപടി മരവിപ്പിക്കണമെന്ന് സിന്‍ഡിക്കറ്റ് യോഗം വൈസ് ചാന്‍സിലറോട് ശുപാര്‍ശ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: