ഭുവനേശ്വര്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. ബോസ്റ്റണ്‍ യൂനിവേഴ്സിറ്റിയിലെ എം.ബി.എ വിദ്യാര്‍ഥിയും ഒഡീഷ സ്വദേശിയുമായ കെ. ശേശാദ്രി റാവു (24) ആണു കൊല്ലപ്പെട്ടത്.
ആക്രമണം നടത്തിയവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നു പോലീസ് അറിയിച്ചു. അക്രമികളുടെ ലക്ഷ്യം എന്തെന്നും വ്യക്തമല്ല. അന്വേഷണം ഈര്‍ജിതമാക്കിയതായും ബോസ്റ്റണ്‍ പോലീസ് ഡിപാര്‍ട്ട്മെന്റ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ 2.40ന് ആലിസണ് സ്ട്രീറ്റിലെ താമസസ്ഥലത്ത് വച്ചാണ് റാവുവിന് തലയിലും കാലിലും വെടിയേറ്റതെന്ന് പിതാവ് സുധാകര്‍ റാവു പറഞ്ഞു.
ബോസ്റ്റണ്‍ സ്കൂള്‍ ഒഫ് മാനേജ്മെന്റിലെ മാത്തമാറ്റിക്കല്‍ ഫിനാന്‍സ് (ട്രഷറി മാനേജ്മെന്റ്) വിദ്യാര്‍ത്ഥിയായിരുന്നു ശേഷാദ്രി റാവു. മേയ് മാസത്തോടെ കോഴ്സ് പൂര്‍ത്തിയായെങ്കിലും മൂന്നു മാസം ഇന്റേണല്ഷിപ് പൂര്‍ത്തിയാക്കുന്നതിനു വേണ്ടി ശേശാദ്രി യു.എസില്‍ തന്നെ തങ്ങുകയായിരുന്നു.
ശേശാദ്രിയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കുമെന്നു റിപ്പോര്‍ട്ട്. യു.എസിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലും തെലുങ്ക് അസോസിയേഷന് ഒഫ് നോര്‍ത്ത് അമേരിക്ക (ടിഎഎല്എ)യും മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടി ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: