ഗാസിയബാദ്: ആരുഷി ഇരട്ടക്കൊല കേസില്‍ പ്രതിയായ ആരുഷിയുടെ മാതാവ് നൂപുര്‍ തല്‍വാറിനെ അറസ്റ്റ് ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നു സിബിഐ വിചാരണക്കോടതിയെ അറിയിച്ചു. ജാമ്യമില്ലാ വാറണ്ട് അനുസരിച്ച് അറസ്റ്റിനു ഏപ്രില്‍ 30 വരെ സമയം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
നുപുറിന്റെ അറസ്റ്റ് താത്കാലികമായി സൂപ്രീം കോടതി തടഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ സാവകാശം വേണമെന്ന് കോടതിയോട് സി.ബി.ഐ ആവശ്യപ്പെട്ടത്. നൂപുറിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ സുപ്രീംകോടതി ഉത്തരവു പ്രാബല്യത്തിലുണ്ടെന്നും സി.ബി.ഐ ബോധിപ്പിച്ചു.
ഏപ്രില്‍ 11നു കേസ് പരിഗണിച്ച ഗാസിയബാദ് സിബിഐ കോടതിയാണു നൂപുര്‍ ഹാജരാകാത്തതിനെത്തുടര്‍ന്നു ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയ അവര്‍ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇതു പരിഗണിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പുതിയ ബെഞ്ചിനെ നിയോഗിക്കും വരെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: