ന്യൂദല്‍ഹി: അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതു ചിഹ്നം നല്‍കേണ്ടെന്ന തെരഞ്ഞെടുപ്പു കമ്മിഷന് തീരുമാനം സുപ്രീംകോടതി ശരിവച്ചു. സംസ്ഥാന, ദേശീയ പാര്‍ട്ടിയെന്ന അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്കു പൊതു ചിഹ്നം നല്കരുതെന്നു വിധിയില്‍ പറയുന്നു.
നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചാണു തെരഞ്ഞെടുപ്പു കമ്മിഷന് പാര്‍ട്ടികള്‍ക്ക് അംഗീകാരം നല്‍കുന്നത്. ഇതിനെതിരേ തമിഴ്നാട്ടിലെ ഡിഎംഡികെ അടക്കമുള്ള കക്ഷികളാണു പൊതു ചിഹ്നം ആവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാല്‍ രജിസ്ട്രേഷന് ഉള്ളതും അംഗീകാരമില്ലാത്തതുമായ കക്ഷികള്‍ക്കു പൊതു ചിഹ്നം അനുവദിക്കേണ്ടെന്നാണു തീരുമാനമെന്നും കമ്മിഷന് കോടതിയെ അറിയിച്ചു. ആറു ശതമാനം വോട്ട് ലഭിച്ചിരിക്കണം, രണ്ട് എംഎല്‍എമാരോ ഒരു എംപിയോ ഉണ്ടായിരിക്കണം എന്നതാണു പൊതു ചിഹ്നം ലഭിക്കുന്നതിനു കമ്മിഷന് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: