Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഷാരൂഖ്‌ ഖാനെ ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

Janmabhumi Online by Janmabhumi Online
Apr 13, 2012, 10:52 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: പ്രമുഖ ബോളിവുഡ്‌ താരം ഷാരൂഖ്ഖാന്‌ യുഎസ്‌ വിമാനത്താവളത്തില്‍ അവഹേളനം. ഇന്ത്യയില്‍നിന്ന്‌ സ്വകാര്യ വിമാനത്തില്‍ ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തിലെത്തിയ ഖാനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ രണ്ട്‌ മണിക്കൂറോളം തടഞ്ഞുവെച്ചു. മുന്‍രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍കലാം, മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌, യുഎസിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന മീരാശങ്കര്‍ എന്നിവര്‍ക്ക്‌ പിന്നാലെയാണ്‌ കിംഗ്‌ ഖാനും അവഹേളിക്കപ്പെട്ടിരിക്കുന്നത്‌.

എയ്‌ല്‌ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാന്‍ നിതാ അംബാനിക്കൊപ്പം എത്തിയതാണ്‌ ഷാരൂഖ്‌ ഖാന്‍. പ്രശസ്തരായ ഇന്ത്യന്‍ വ്യക്തികള്‍ക്കുനേരെ യുഎസ്‌ അവഹേളനപരമായ പെരുമാറ്റം ആവര്‍ത്തിക്കുന്നത്‌ കടുത്ത പ്രതിഷേധത്തിന്‌ വഴിതെളിച്ചിട്ടുണ്ട്‌.

വാഷിംഗ്ടണിലെ ഡള്ളാസ്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 2002, 2003 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ അവഹേളിക്കപ്പെട്ടത്‌ വന്‍വിവാദമായിരുന്നു. ഈ സംഭവം അന്നത്തെ യുഎസ്‌ സ്റ്റേറ്റ്‌ ഡെപ്യൂട്ടി സെക്രട്ടറി സ്ട്രോബ്‌ താല്‍ബോട്ടിനെ അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.

മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെ ദല്‍ഹി വിമാനത്താവളത്തില്‍വെച്ചുതന്നെയാണ്‌ അമേരിക്കന്‍ എയര്‍ലൈന്‍സ്‌ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത്‌. അതേ ദിവസംതന്നെ ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തില്‍ വെച്ചും അദ്ദേഹം അവഹേളിക്കപ്പെട്ടു. കലാമിന്റെ ജാക്കറ്റും ഷൂസുകളുമെല്ലാം യുഎസ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഫോടകവസ്തു പരിശോധനക്കായി കൊണ്ടുപോവുകയായിരുന്നു. ഈ സംഭവത്തോട്‌ ഇന്ത്യ കടുത്ത എതിര്‍പ്പ്‌ പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും ഖേദ പ്രകടനത്തിന്‌ പോലും യുഎസ്‌ തയ്യാറായില്ല.

നയതന്ത്ര പാസ്പോര്‍ട്ടില്‍ യാത്രചെയ്യുകയായിരുന്ന മീരാശങ്കറെ മിസിസിപ്പി വിമാനത്താവളത്തില്‍ 2010 ഡിസംബറിലാണ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടിമുടി പരിശോധനക്ക്‌ വിധേയയാക്കിയത്‌. സാരി ധരിച്ചതിന്റെ പേരിലായിരുന്നു ഈ പീഡനം. 2009 മുതല്‍ 2011 വരെ യുഎസിലെ ഇന്ത്യയുടെ അംബാസഡറായിരുന്നു മീരാശങ്കര്‍.

2010 സപ്തംബറില്‍ അന്നത്തെ സിവില്‍ വ്യോമയാനമന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനും ചിക്കാഗോയിലെ ഒ’ഹെയര്‍ വിമാനത്താവളത്തില്‍ ദുരനുഭവമുണ്ടായി. അമേരിക്കയുടെ നിരീക്ഷണ പട്ടികയിലുണ്ടായിരുന്ന ഒരു പ്രഫുല്‍ പട്ടേലുമായി മന്ത്രിയുടെ പേരിനും ജനനതീയതിക്കുമുണ്ടായിരുന്ന സാമ്യമാണ്‌ വിനയായത്‌.

2010 ഡിസംബറില്‍ ടര്‍ബന്‍ മാറ്റാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്‌ ഇന്ത്യയുടെ യുഎന്‍ പ്രതിനിധി സന്ദീപ്‌ പുരിയെ ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ അരമണിക്കൂറിലേറെ തടഞ്ഞുവെച്ച സംഭവവുമുണ്ടായി. വന്‍ വിവാദമായ ഈ സംഭവങ്ങളിലെല്ലാം ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുള്ളതാണെങ്കിലും അത്‌ ആവര്‍ത്തിക്കപ്പെടുന്നതായി ഒടുവില്‍ ഷാരൂഖ്‌ ഖാനുണ്ടായ ദുരനുഭവം സൂചിപ്പിക്കുന്നു.

മറ്റ്‌ യാത്രക്കാര്‍ക്കെല്ലാം വിമാനത്താവളം വിടാന്‍ അനുമതി നല്‍കിയ എമിഗ്രേഷന്‍ അധികൃതര്‍ ഷാരൂഖിനെ രണ്ടു മണിക്കൂര്‍ തടഞ്ഞുവച്ചെന്നാണ്‌ റിപ്പോര്‍ട്ട്‌.

എമിഗ്രേഷന്‍ വകുപ്പ്‌, കസ്റ്റംസ്‌, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുമായി യേല്‍ യൂണിവേഴ്സിറ്റി അധികൃതര്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ്‌ ഷാരൂഖിനെ വിട്ടയച്ചത്‌. മുകേഷ്‌ അംബാനിയുടെ ഭാര്യ നീത അംബാനിക്കൊപ്പം സ്വകാര്യ വിമാനത്തിലാണ്‌ ഖാന്‍ ന്യൂയോര്‍ക്കിലെ വൈറ്റ്‌ പ്ലെയിന്‍ വിമാനത്താവളത്തില്‍ എത്തിയത്‌. അംബാനിയുടെ മകള്‍ യേല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ്‌. ന്യൂയോര്‍ക്ക്‌ വിമാനത്താവള അധികൃതരുടെ നടപടി തന്നെ ഏറെ ദുഃഖിതനാക്കിയെന്ന്‌ ഷാരൂഖ്‌ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

56 ഇഞ്ചുള്ള നെഞ്ചളവ് തന്നെയാണ് അയാളുടേതെന്ന് തെളിഞ്ഞു…

വെടിനിര്‍ത്തല്‍ ഇന്ത്യയുടെ വിജയം

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാകിസ്ഥാനും;സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥര്‍ തമ്മില്‍ മെയ് 12ന് ചര്‍ച്ച

വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്‍റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്‍റെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന കാര്‍ട്ടൂണ്‍

ഇന്ത്യയുടെ അടിയേറ്റ് കരഞ്ഞ് നിലവിളിച്ച് പാകിസ്ഥാന്‍; പാകിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

തകർന്ന് വീണ പാകിസ്ഥാൻ മിസൈലിന്റെ ഭാഗം ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടു പോകുന്ന യുവാക്കൾ : വൈറലായി വീഡിയോ

മുസ്ലിം രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന് അടി; പാകിസ്ഥാന്റെ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ഈ മണ്ണില്‍ വേണ്ടെന്ന് യുഎഇ; ടൂര്‍ണ്ണമെന്‍റ് നീട്ടിവെച്ചു

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്‍റെ ദൃശ്യം (വലത്ത്)

ബിജെപി സമൂഹമാധ്യമസൈറ്റിലും കേണല്‍ സോഫിയ ഖുറേഷി; ‘പാകിസ്ഥാന് ഭാരതം ഉത്തരം നല്‍കി’

നദികളുടെ ശുചീകരണത്തിന് ജനപങ്കാളിത്തം അനിവാര്യം; കേരളത്തിലെ ജനങ്ങൾക്ക് വെള്ളത്തിന്റെ മാഹാത്മ്യം അറിയില്ല : ജി.അശോക് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies