ന്യൂദല്‍ഹി: അണ്ണാഹസാരെ സംഘം കുറ്റവാളികളുടെ കേന്ദ്രമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. പാര്‍ലമെന്റില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ ചില അംഗങ്ങള്‍ അഴിമതിക്കാരാണെന്നുമുള്ള ഹസാരെ സംഘാംഗം അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരായ ആളുകളുടെ വലയത്തിലാണ് ഹസാരെ എന്നും മുലായം ആരോപിച്ചു. ജന്തര്‍മന്ദിറില്‍ നടത്തിയ ഏകദിന ഉപവാസത്തിലാണ് ഹസാരെ രാഷ്ട്രീയ നേതൃത്വത്തിനും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമെതിരെ ആരോപണമുന്നയിച്ചത്. ഹസാരെയുടെ പരാമര്‍ശത്തിനെതിരെ ശരദ് യാദവ് പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. പ്രമേയത്തിന് ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. 20 കൊലപാതകക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെ 162 എംപിമാര്‍ വിവിധകേസുകളില്‍ പ്രതികളാണെന്നും ഹസാരെ ആരോപിച്ചിരുന്നു. 25 രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പേരുകള്‍ കേജ്രിവാള് പരസ്യപ്പെടുത്തുകയും ശരദ് പവാര്‍, എസ്.എം.കൃഷ്ണ, പി.ചിദംബരം, പ്രഫുല്‍ പട്ടേല്‍, കപില്‍ സിബല്‍, കമല്‍നാഥ്, ഫറൂഖ് അബ്ദുള്ള, അജിത് സിംഗ്, ശ്രീപ്രകാശ് ജെയ്സ്വാള്‍, സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ്റാവു ദേശ്മുഖ്, എം.കെ.അഴഗിരി, ജി.കെ.വാസന് എന്നിവരുടെ പേരുകളാണ് കേജ്രിവാള് പരസ്യമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: