കൊച്ചി: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ ജബ്ബാറിനെ (24) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം പെര്‍ള ഏരിയ സെക്രട്ടറി ഉള്‍പ്പെടെ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. 14 വര്‍ഷത്തെ കാലയളവിനിടയില്‍ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കരുതെന്നും സി.ബി.ഐ കോടതി നിര്‍ദ്ദേശിച്ചു.
പെര്‍ള ഏരിയ സെക്രട്ടറി സുധാകരന് മാസ്റ്റര്‍, കേസിലെ ഒന്നാം പ്രതി മൊയ്തീന്‍കുഞ്ഞി എന്ന മൊയ്നി, പെര്‍ള അബ്ദുള്ളക്കുഞ്ഞി, രവി എന്ന രവി പഞ്ചസാല, ബാലൂര്‍ അബ്ദുള്‍ ബഷീര്‍, പൈവാലിക ബഷീര്‍, യശ്വന്ത് കുമാര്‍ എന്ന യശ്വു എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
അഞ്ചാം പ്രതി അബ്ദുള്‍ അസീസ് പൈവാലിക, ഏഴാം പ്രതി ഉമ്മര്‍ ഫറൂക്ക്, ഒമ്പതാം പ്രതി രാധാകൃഷ്ണന് എന്ന കിട്ടു, പതിനൊന്നാം പ്രതി ഗോപാല എന്ന രാജഗോപാല, പതിനാലാം പ്രതി പെര്‍ള ഷദീര്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
പോലീസ് അന്വേഷിച്ച കേസ് ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ഒന്നരവര്‍ഷം മുമ്പ് സി.ബി.ഐ ഏറ്റെടുത്തത്. 2009 നവംബര്‍ മൂന്നിനാണ് ബദിയടുക്ക പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ വച്ച് അബ്ദുള്‍ ജബ്ബാറിനെ പ്രതികള്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: