തിരുവനന്തപുരം: കണ്ണൂരില്‍ മുസ്ലീംലീഗ് പ്രവര്ത്തകന് ഷുക്കൂറിനെ വധിച്ച സംഭവം പോലീസിന് തീരാകളങ്കമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു ചെറുപ്പക്കാരനെ രണ്ടു മണിക്കൂറോളം തടഞ്ഞ് വച്ച് കൊലപ്പെടുത്തിയ സംഭവം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തെയും ഭീകരര്‍ ലക്ഷ്യമിടുന്നതായും മുഖ്യമന്തി പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ ശക്തമായ നടപടി ആരംഭിച്ചതായി ഡി.ജി.പി ജേക്കബ് പുന്നൂസ് അറിയിച്ചു.
നിരീക്ഷണ സംവിധാനം ശക്തമാക്കി. ആറു മാസം കൂടുമ്പോള്‍ ഇക്കാര്യം അവലോകനം ചെയ്യും. പോലീസ് ആസ്ഥാനത്തു പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. കോടതി ഉത്തരവ് സമ്പാദിച്ച് സര്‍വീസില്‍ എത്തുന്ന ഇത്തരക്കാരെ പിരിച്ചുവിടാന്‍ അനുമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നോട്ടിസ് നല്‍കാതെ പിരിച്ചുവിടാനുള്ള അനുമതിയാണു ഹൈക്കോടതി നല്‍കിയിട്ടുള്ളതെന്നും ഡി.ജി.പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: