ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ ആയുധങ്ങള്‍ക്ക് ക്ഷാമമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് ജനറല്‍ സിംഗ് അയച്ച കത്തിനെ കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വച്ചു.
കരസേനാ മേധാവി നിരന്തരം അച്ചടക്കം ലംഘിക്കുകയാണെന്നും ജനറല്‍ സിംഗിനെ തത്സ്ഥാനത്ത് നിന്ന് നീക്കണമെന്നും ജനതാദള്‍ (യു) ആവശ്യപ്പെട്ടു. എന്നാല്‍ കത്തിന്മേല് ഉചിതമായ സമയത്ത് നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി മറുപടി നല്കി.
കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും ജനറല്‍ സിംഗിനെ വിമര്‍ശിച്ചു. ഇച്ഛാഭംഗം കാരണമാണ് സിംഗ് ഇങ്ങനെ പെരുമാറുന്നതെന്നാണ് വയലാര്‍ രവി പ്രതികരിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: