പനാജി: പെട്രോള്‍ വില നാള്‍ക്കുനാള്‍ കുതിച്ച് കയറുന്ന സാഹചര്യത്തിലും പെട്രോള്‍ വിലയില്‍ ലിറ്ററിന് 11 രൂപയുടെ കുറവ് വരുത്താന്‍ ഗോവ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ് ബജറ്റ് പ്രസംഗത്തില്‍ പെട്രോള്‍ വില കുറക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ഗോവയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 55 രൂപയായി. നിലവില്‍ വില 66 രൂപയാണ്.
പെട്രോളിന്മേലുള്ള വാറ്റ് കുറയ്ക്കുമെന്നും പരീക്കര്‍ അറിയിച്ചു. 0.1 ശതമാനം മൂല്യ വര്‍ധിത നികുതിയായിരിക്കും രേഖകളില്‍ കാണിക്കുന്നതിന് വേണ്ടി മാത്രം ഏര്‍പ്പെടുത്തുക. പെട്രോള്‍ വിലയില്‍ വന്‍ കുറവ് വരുത്തുമെന്ന് ഈ മാസം മൂന്നിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. ഈ വാഗ്ദാനമാണ് അധികാരത്തിലെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബിജെപി ഭരണകൂടം നടപ്പാക്കുന്നത്. ബജറ്റ് പാസാക്കിയതോടെ ഏറ്റവും കുറഞ്ഞ വിലയില്‍ പെട്രോള്‍ ലഭ്യമാകുന്ന സംസ്ഥാനമായി ഗോവ മാറി. ഗോവയിലെ 14 ലക്ഷത്തോളം ജനവിഭാഗത്തിന് ആശ്വാസമാണ് ഈ തീരുമാനം. വിമാന ഇന്ധനത്തില്മേലുള്ള വാറ്റ് 22 ശതമാനത്തില്‍നിന്ന് 12 ശതമാനമായും കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: