ഡകര്‍ : സെനഗല്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് അബ്ദുള്ള വാഡെ എതിര് സ്ഥാനാര്‍ത്ഥി മക്കി സോളിനോട് തോല്‍വി സമ്മതിച്ചു. മുന്‍ പ്രധാന മന്ത്രിയായ മക്കി സോളിനെ വിളിച്ച് വാഡെ അഭിനന്ദനങ്ങള്‍ അറിയിച്ചു.
ജനഹിതത്തെ മാനിക്കുന്നു എന്നും ശക്തമായി തിരിച്ചു വരുമെന്നും വാഡെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വിലയിരുത്തലില്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍. മക്കി സോളിന്റെ വിജയത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ തെരുവില്‍ ആഹ്ലാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു.
തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ എത്തുന്നതിനു വാഡെ ഭരണഘടനാമാറ്റത്തിനു ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരേ രാജ്യത്തു ശക്തമായ പ്രക്ഷോഭം ഉയരുകയായിരുന്നു. സംഘര്‍ഷത്തില്‍ ആറു പേര് കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: