സാന്‍ഡിയാഗോ: മധ്യ ചിലിയില്‍ റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കു പടിഞ്ഞാറന്‍ പട്ടണമായ ടല്കയില് നിന്ന് 27 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് വാര്‍ത്താ വിനിമിയ ബന്ധങ്ങള്‍ തകരാറിലായിട്ടുണ്ട്. വൈദ്യുത ബന്ധവും ജല വിതരണവും നിലച്ച അവസ്ഥയിലാണ്. ചിലിയുടെ തലസ്ഥാനമായ സാന്‍ഡിയാഗോയിലും പ്രകമ്പനം അനുഭവപ്പെട്ടു.
ചിലിയില്‍ 2010 ഫെബ്രുവരി 27നുണ്ടായ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ അഞ്ഞൂറിലധികം പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: