Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജോസ്‌ പ്രകാശ്‌ അന്തരിച്ചു

Janmabhumi Online by Janmabhumi Online
Mar 24, 2012, 10:28 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: മികവുറ്റ വില്ലന്‍ വേഷങ്ങളില്‍ മലയാളസിനിമയിലെ നിറസാന്നിധ്യമായിരുന്ന ജോസ്‌ പ്രകാശ്‌ (86) അന്തരിച്ചു. ഇന്നലെ ഉച്ചക്ക്‌ രണ്ട്‌ മണിയോടെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെനാളായി കടുത്ത പ്രമേഹവും വൃക്കരോഗവുംമൂലം ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കാഴ്ചശക്തി നേരത്തെ നഷ്ടപ്പെട്ടിരുന്നു. കടുത്ത പ്രമേഹംമൂലം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു കാല്‍ മുറിച്ചുമാറ്റിയിരുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. ഏപ്രില്‍ 14 ന്‌ 87-ാ‍ം പിറന്നാള്‍ ആഘോഷമാക്കി മാറ്റാന്‍ ബന്ധുക്കളും സുഹൃത്തുക്കളും തീരുമാനിച്ചിരിക്കുകയായിരുന്നു. മലയാളത്തിലും തമിഴിലുമായി മുന്നൂറ്റി അമ്പതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ജോസ്‌ പ്രകാശിന്‌ മലയാള സിനിമാരംഗത്തിനുള്ള സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി. ദാനിയേല്‍ പുരസ്കാരം വെള്ളിയാഴ്ചയാണ്‌ പ്രഖ്യാപിച്ചത്‌.

ഗായകനായി എത്തി അഭിനേതാവായി മാറിയ വ്യക്തിയായിരുന്നു ജോസ്‌ പ്രകാശ്‌. തിക്കുറിശ്ശിയാണ്‌ അദ്ദേഹത്തെ സിനിമാലോകത്തേക്ക്‌ എത്തിച്ചതും ജോസ്‌ പ്രകാശ്‌ എന്ന പേര്‌ നല്‍കിയതും. ഓളവുംതീരവുമാണ്‌ ആദ്യം അഭിനയിച്ച ചിത്രം.’ഭക്തകുചേല’യിലൂടെയാണ്‌ അദ്ദേഹം ചലച്ചിത്രരംഗത്ത്‌ ചുവടുറപ്പിച്ചത്‌. 2011 ല്‍ ഇറങ്ങിയ ട്രാഫിക്കാണ്‌ അവസാനമായി അഭിനയിച്ച ചിത്രം.

ചങ്ങനാശ്ശേരി കെ.ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായി 1925 വിഷുദിനത്തിലാണ്‌ കെ.ജെ. ജോസഫ്‌ എന്ന ജോസ്‌ പ്രകാശ്‌ ജനിച്ചത്‌. കോട്ടയം സേക്രഡ്‌ ഹാര്‍ട്ട്‌ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

മൃതദേഹം ഇന്നലെ രാത്രി ആലുവ തോട്ടുമുഖത്ത്‌ താമസിക്കുന്ന മകന്‍ ഷാജിയുടെ വീട്ടില്‍ എത്തിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ സിനിമാരംഗത്തെ പ്രമുഖരും രാത്രി തന്നെ വീട്ടിലെത്തി അദ്ദേഹത്തിന്‌ ആദരാഞ്ജലി അര്‍പ്പിച്ചു.

തിങ്കളാഴ്ച രാവിലെ മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന്‌ വെക്കും. പിന്നീട്‌ കച്ചേരിപ്പടി സെന്റ്‌ മേരീസ്‌ ചര്‍ച്ചില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

ഭാര്യ: ഫിലോമിന. മക്കള്‍: ഏലിയാമ്മ, ജാസ്മിന്‍, കുഞ്ഞുമോള്‍, സൂസന്‍, രാജന്‍, ഷാജി. മരുമക്കള്‍: ഫ്രാന്‍സിസ്‌, റെജി, ജോണി, ജോളി, ജോയി, ജോണ്‍സണ്‍.

ചെറുപ്പത്തിലേ പാട്ടിലും സിനിമയിലും ആകൃഷ്ടനായ ജോസ്പ്രകാശ്‌ സിനിമ കണ്ടതിന്‌ വീട്ടില്‍ വഴക്ക്‌ പറഞ്ഞതിനെത്തുടര്‍ന്ന്‌ നാടുവിട്ട്‌ പട്ടാളത്തില്‍ എത്തിച്ചേര്‍ന്ന കഥയുമുണ്ട്‌. രണ്ടാം ലോകമഹായുദ്ധകാലത്താണ്‌ അദ്ദേഹം പട്ടാളക്കാരനായത്‌. പിന്നീട്‌ 1949 ല്‍പട്ടാളത്തില്‍നിന്നും പിരിഞ്ഞ്‌ നാട്ടിലെത്തിയ അദ്ദേഹം പിതാവിന്റെ തേയില കച്ചവടത്തിന്‌ സഹായിയായി മാറുകയായിരുന്നു. ഇക്കാലത്താണ്‌ കലാപ്രവര്‍ത്തനവുമായി കൂടുതല്‍ ഇടപഴകിയത്‌. പാലായിലെ ഐക്യകേരള കലാസമിതിയുമായി സഹകരിച്ചായിരുന്നു ആദ്യകാല പ്രവര്‍ത്തനം. പട്ടിണിപ്പാവങ്ങള്‍ എന്ന നാടകത്തിലായിരുന്നു ആദ്യ അഭിനയം. 1956 ല്‍ സ്വന്തം നാടകക്കമ്പനിയായ നാഷണല്‍ തിയേറ്റേഴ്സിന്‌ രൂപം നല്‍കിയിരുന്നു. ജോസ്‌ പ്രകാശിന്റെ പാട്ട്‌ കേട്ട തിക്കുറിശ്ശി സുകുമാരന്‍നായരാണ്‌ അദ്ദേഹത്തെ സംഗീതസംവിധായകന്‍ ദക്ഷിണാമൂര്‍ത്തിക്ക്‌ പരിചയപ്പെടുത്തിയത്‌. പി.ലീലയോടൊപ്പമായിരുന്നു ആദ്യം സിനിമയില്‍ പാടിയത്‌. ശരിയോ തെറ്റോ എന്നതായിരുന്നു സിനിമ. പിന്നീട്‌ വിശപ്പിന്റെ വിളി, പ്രേമലേഖ, അല്‍ഫോണ്‍സ, വേലക്കാരന്‍, ദേവസുന്ദരി തുടങ്ങിയ ചിത്രങ്ങളിലും പാടി.

സ്വന്തം ലേഖകന്‍

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

യയാതി’ അരങ്ങില്‍

ബംഗ്ലാദേശ് അതിര്‍ത്തി സേനയായ ബിജിബി (വലത്ത്) മുഹമ്മദ് യൂനസ് (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പട്ടാളത്തെ അയക്കാനുള്ള മുഹമ്മദ് യൂനസ് പദ്ധതി പൊളിഞ്ഞു, ഇപ്പോള്‍ മോദിയ്‌ക്ക് മാമ്പഴം

ഭാര്യമാതാവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്ന പ്രതി യുവാവ്

ഹിമന്ത ശർമ്മയെ ജയിലിൽ അടയ്‌ക്കുമെന്ന് രാഹുൽ : ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ നടക്കുന്നയാളാണ് എന്നെ ജയിലിൽ അടയ്‌ക്കാൻ നടക്കുന്നത് ; പരിഹസിച്ച് ഹിമന്ത ശർമ്മ

ഹിന്ദുമുന്നണി രൂപീകരിച്ച നേതാക്കളും പ്രവര്‍ത്തകരും (ഇടത്ത്) മുത്തുമലൈ മുരുകന്‍ ക്ഷേത്രത്തിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുക പ്രതിമ (വലത്ത്)

തമിഴ്നാട്ടില്‍ മുരുകനെ ഉണര്‍ത്തി സ്റ്റാലിനെയും ഡിഎംകെയെയും നേരിടുന്ന ഹിന്ദുമുന്നണിയുടെ ചരിത്രം രക്തത്തില്‍ എഴുതിയത്

വിവാഹം എന്ന സങ്കൽപ്പത്തിൽ എനിക്ക് വിശ്വാസമില്ല : താലിയും വിവാഹവും എനിക്ക് ഒരു ഭീഷണിയാണ് ; ശ്രുതിഹാസൻ

ആഴ്ചയിൽ 100 മണിക്കൂർ ജോലി ചെയ്യുന്ന ഒരേയൊരു വ്യക്തി നരേന്ദ്രമോദിയാണ് ; വൈറലായി നാരായണമൂർത്തിയുടെ വാക്കുകൾ ; പങ്ക് വച്ച് തേജസ്വി സൂര്യ

പത്ത് കിലോ കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ : പിടിയിലായത് സ്ഥിരം കഞ്ചാവ് കടത്തുന്നവർ

ഹിന്ദുക്കളെ അടിച്ചമർത്താനാകില്ല ; 16 വർഷത്തിന് ശേഷം, തിരുപ്പറകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം ; എത്തിയത് ഭക്തലക്ഷങ്ങൾ

മദ്രസ പഠനത്തിന് കോട്ടമുണ്ടാകരുത് ; ഓണം , ക്രിസ്മസ് അവധികൾ വെട്ടിച്ചുരുക്കണം ; മധ്യവേനൽ അവധി കുറയ്‌ക്കുക ; സർക്കാരിന് നിർദേശങ്ങളുമായി സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies