Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

9/11: ഖാലിദ്‌ ഷെയ്‌ക്‌ മുഹമ്മദിനെതിരെയുള്ള വിചാരണ യുഎസ്‌ പട്ടാളക്കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2012, 10:48 pm IST
inWorld

വാഷിംഗ്ടണ്‍: ‘നൂറ്റാണ്ടിന്റെ വിചാരണ’ എന്ന്‌ കാത്തിരിക്കുന്ന ഖാലിദ്‌ ഷെയ്‌ക്‌ മുഹമ്മദിന്റെ വിചാരണ യുഎസ്‌ പട്ടാളക്കോടതിയില്‍ വരുന്നു. അമേരിക്കയില്‍ സപ്തംബര്‍ 11 ന്‌ നടന്ന ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം മുഹമ്മദാണെന്നാണ്‌ വിലയിരുത്തല്‍. ഏറെ വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ്‌ അമേരിക്കന്‍ അധികൃതരുടെ തീരുമാനം. ഖാലിദ്‌ ഷെയ്‌ക്‌ മുഹമ്മദിന്റെ സഹായിയായ മജീദ്ഖാന്‍ ക്യൂബയിലെ ഗ്വാണ്ടനാമോ ജയിലില്‍ കഴിയുന്ന ഭീകരവാദികള്‍ക്കെതിരെ തെളിവ്‌ കൊടുക്കാമെന്ന്‌ യുഎസ്‌ അധികൃതരുമായി ധാരണയായിരുന്നു.

2001 ല്‍ നടന്ന ആക്രമണത്തില്‍ മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. കെഎസ്‌എം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നാല്‍പത്തിയാറുകാരനാണ്‌ യുഎസ്‌ ഭരണകൂടത്തിന്റെ നിയമത്തിന്‌ മുന്നില്‍ വരുന്നത്‌.

ബിന്‍ ലാദനെയും അല്‍ അവ്ലാഖിയെയും കൊന്നതിന്റെ ഖ്യാതി ഒബാമക്കാണ്‌. ഷെയ്‌ക്‌ മുഹമ്മദിനെക്കൂടി വധിച്ചാല്‍ ഭീകരവാദം ചെറുക്കുന്നതില്‍ ഒബാമ ബലഹീനനാണെന്ന വാദം പൊളിയുമെന്ന്‌ മുന്‍ യുഎസ്‌ മിലിട്ടറി പ്രോസിക്യൂട്ടര്‍ കൊളോണല്‍ മോറിസ്‌ ഡേവിസ്‌ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേസിന്റെ വിജയം ഒബാമക്ക്‌ വിഷമം പിടിച്ചതായിരിക്കും. തീവ്രവാദത്തിനെതിരെയുള്ള സമീപനത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നും വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലാണിത്‌.ഗ്വാണ്ടനാമോ ഫൈവ്‌ എന്നറിയപ്പെടുന്ന സപ്തംബര്‍ പതിനൊന്നിലെ പ്രതികളുടെ വിചാരണ തെക്കന്‍ ക്യൂബയിലെ പ്രത്യേക സൈനിക കോടതിയിലാണ്‌ നടക്കുന്നത്‌. അക്രമത്തിനുശേഷം ജോര്‍ജ്‌ ബുഷാണ്‌ പ്രത്യേക കോടതി ഉണ്ടാക്കിയത്‌. സൈനിക കോടതിയുടെ പ്രവര്‍ത്തനരീതി ഒബാമ ഭരണകൂടം പരിഷ്കരിച്ചിരുന്നു.

ഷെയ്‌ക്‌ മുഹമ്മദ്‌, സൗദി അറേബ്യക്കാരനായ വാലിദ്‌ ബിന്‍ അത്താഷ്‌, യമന്‍ വംശജനായ റംസിബിന്‍ അല്‍-ഷിബ്‌, പാക്കിസ്ഥാന്‍കാരനായ അമര്‍ അലി-ബലൂചി, അലി അബ്ദ്‌ അല്‍-അസീസ്‌ അലി, മുസ്തഫ അല്‍ ഹഖ്സായി തുടങ്ങിയവര്‍ക്ക്‌ വധശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

88 പേജ്‌ വരുന്ന പ്രതികളുടെ പട്ടികയില്‍ 2,976 പേരുടെ മരണത്തിനിടയാക്കി സംഭവത്തെ എങ്ങനെ സംയോജിപ്പിച്ചുവെന്ന്‌ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്‌. കുറ്റവാളികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഷെയ്‌ക്‌ മുഹമ്മദ്‌ പലതവണ ഇത്‌ അംഗീകരിച്ചിട്ടുണ്ടെന്നും യുഎസ്‌ അറ്റോര്‍ണി ജനറലായിരുന്ന മിഖേയല്‍ മുക്സി പറഞ്ഞു.

എന്നാല്‍ ഭയപ്പെടുത്തി എടുത്ത തെളിവുകള്‍ പട്ടാളക്കോടതിയില്‍ വിചാരണസമയത്ത്‌ പരിഗണിക്കില്ലെന്ന്‌ ചീഫ്‌ പ്രോസിക്യൂട്ടര്‍ മാര്‍ക്‌ മാര്‍ട്ടിന്‍ പറഞ്ഞു. ഷെയ്‌ക്‌ മുഹമ്മദ്‌ പലതവണ കുറ്റം ഏറ്റുപറഞ്ഞിട്ടുണ്ടെങ്കിലും പ്രോസിക്യൂഷന്‌ രേഖാമൂലമായ തെളിവ്‌ തന്നെ ലഭിക്കണം.

എന്നാല്‍ മജീദ്ഖാന്‍ ഷെയ്‌ക്‌ മുഹമ്മദിനും മറ്റ്‌ പ്രതികള്‍ക്കുമെതിരെ തെളിവുകള്‍ നല്‍കുകയാണെങ്കില്‍ കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാകുമെന്ന്‌ നിയമവിദഗ്ധനായ കരേന്‍ ഗ്രീന്‍ബര്‍ഗ്‌ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

Kerala

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

Kerala

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.