ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി രാജിസന്നദ്ധത പ്രകടിപ്പിച്ചു. ഗവര്‍ണര്‍ ബന്‍വാരി ലാല്‍ ജോഷിയെ നേരില്‍ കണ്ടാണു രാജിസന്നദ്ധത അറിയിച്ചത്. നിയമസഭയിലേക്കു നടന്ന വോട്ടെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ ബിഎസ് പിക്കു കനത്ത തിരിച്ചടിയാണുണ്ടായത്.
സമാജ് വാദി പാര്‍ട്ടിയും ബിജെപിയുമാണു സംസ്ഥാനത്ത് ലീഡ് ചെയ്യുന്നത്. ബിഎസ് പി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. എക്സിറ്റ് പോളുകള്‍ പോലും പ്രതീക്ഷ കല്‍പ്പിക്കാത്ത പ്രകടനമാണ് ബി.ജെ.പി യു.പിയില്‍ കാഴ്ചവെക്കുന്നത്. സീറ്റ് നിലയില്‍ എസ്.പിക്ക് തൊട്ടുപിന്നിലായി ബി.ജെ.പി മുന്നേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: