പാറ്റ്ന: ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ബീഹാറില്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ബീഹാര്‍ മഹാവീര്‍ മന്ദിര്‍ ട്രസ്റ്റാണ് ഹാജിപ്പുര്‍-ബിദുപുര്‍ റോഡിലെ ഇസ്മയില്‍പുരില്‍ നൂറുകോടി രൂപ ചെലവില്‍ മഹാക്ഷേത്രം നിര്‍മിക്കാനൊരുങ്ങുന്നത്. ഇതു യാഥാര്‍ത്ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമെന്ന പദവി കംബോഡിയയിലെ അങ്കോര്‍വാടിനു നഷ്ടമാകും. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കംബോഡിയന്‍ രാജാവ് നിര്‍മിച്ച ക്ഷേത്രമാണ് അങ്കോര്‍വാട്.
15 ഏക്കറിലാകും ക്ഷേത്രം, അഞ്ചുനിലയിലുള്ള ക്ഷേത്രത്തിന് 222 അടി ഉയരമായിരിക്കും. ക്ഷേത്രനിര്‍മാണത്തിനായി 30 കോടി രൂപയ്‌ക്ക് സ്ഥലമെടുത്തു കഴിഞ്ഞു ട്രസ്റ്റ്. വിരാട് അങ്കോര്‍വട് രാംമന്ദിര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ക്ഷേത്രത്തില്‍ രാധാ-കൃഷ്ണ-ശിവ-പാര്‍വതി, ഗണേശ്, സൂര്യ, വിഷ്‌ണു പ്രതിഷ്ഠകളാകും ഉണ്ടാകുക. പത്ത് അവതാരങ്ങളും ക്ഷേത്രത്തിലുണ്ടാകുമെന്ന് ട്രസ്റ്റ് സെക്രട്ടറിയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ ആചാര്യ കിഷോര്‍ കുനാല്‍ പറഞ്ഞു. അഞ്ചുവര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: