തിരുവനന്തപുരം: പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധി മറിക്കടക്കാന്‍ പുതിയ നിയമം കൊണ്ടുവരുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. നിരോധനത്തിന്റെ പേരില്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ക്കു പ്രത്യേക പരിഗണനയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോടതിവിധി മറികടക്കാന്‍ സര്‍ക്കാരിനോ പോലീസിനോ കഴിയില്ല. അതിനാല്‍ സുപ്രീം കോടതിയെ സമീപിക്കുക മാത്രമെ വഴിയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച അംഗങ്ങള്‍ എല്ലാം ഹൈക്കോടതിയുടെ നിലപാടിനെ വിമര്‍ശിച്ചു.
രാഷ്ട്രീയക്കാരെ രണ്ടാംതരം പൗരന്മാരായാണ് കാണുന്നതെന്ന് കെ.മുരളീധരന് പറഞ്ഞു. രാഷ്ട്രീയക്കാരെ രണ്ടാംതരം പൗരന്മാരായി കാണാന്‍ എന്തെങ്കിലും നിര്‍ദ്ദേശം ജഡ്ജിമാര്‍ക്ക് ഭരണഘടന നല്കുന്നുണ്ടോയെന്നും മുരളീധരന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: