കൊച്ചി: സന്തോഷ് മാധവന്റെ ഭൂമി ഇടപാടില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍ കുമാറിന്റെ പങ്കിനെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ആക്റ്റിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന് ബെഞ്ചാണു കേസ് പരിഗണിച്ചത്. മറുപടി സമര്‍പ്പിക്കാന്‍ നാലാഴ്ചത്തെ സമയം അനുവദിച്ചു. ഭൂമി നികത്തുന്നതിനായി അനുമതി വാങ്ങുന്നതിന് സന്തോഷ് മാധവനില്‍ നിന്ന് അരുണ്‍ കുമാര്‍ 75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: