ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം മൂടി ഉപയോഗിച്ചു മറച്ച പ്രതിമകള്‍ അനാവരണം ചെയ്യാന്‍ അനുമതി. ബിഎസ്പിയുടെ ചിഹ്നം ആനയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മായാവതിയുടേയും ആനകളുടേയും പ്രതിമകള്‍ മൂടിയത്.
പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെയാണ് പ്രതിമകള്‍ മൂടാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. ഇതിനായി കോടിക്കണക്കിന് രൂപയാണ് ചെലവായത്. 200 പ്രതിമകള്‍ മൂടുവാന്‍ രണ്ട് കി.മീ. നീളമുള്ള പോളിത്തീന്‍ കവറുകളാണ് ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: