ന്യൂദല്‍ഹി: മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ക്കായി പാക് ജുഡീഷ്യല്‍ കമ്മീഷന് ഇന്ത്യയില്‍ അടുത്തുതന്നെ എത്തുമെന്ന് പ്രതീക്ഷയില്ലെന്ന് ആഭ്യന്തരമന്ത്രാലയം. കൂടുതല്‍ തെളിവെടുപ്പുകള്‍ ശേഖരിക്കുന്നതിനായി മാര്‍ച്ച് 12 ന് ജുഡീഷ്യല്‍ കമ്മീഷന് ഇന്ത്യയിലെത്തുമെന്ന് പാക് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക് അടുത്തിടെ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനുമുമ്പ് പാക് കമ്മീഷന് ഇന്ത്യയിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് പരാജയപ്പെട്ട സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇത്തരത്തില്‍ ആശങ്കഅറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി നിയമനടപടികള്‍ മുന്നോട്ട് കൊണ്ടുപോകുകയാണ്. കേസിന്റെ പൂര്‍ണതയ്ക്ക് ഇന്ത്യയിലെത്തുന്ന സംഘം ഇന്ത്യയിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുവാനാണ് വരുന്നത്. എന്നാല്‍ പലതവണ സംഘം എത്തുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും ഇതില്‍ കാലതാമസം ഉണ്ടാകുകയാണ് ചെയ്തത്. ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ പരാജയപ്പെട്ടതില്‍ ഒന്നല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ പറയുകയാണ് പാക് ജുഡീഷ്യല്‍ കമ്മീഷന് ചെയ്യുന്നത്.
ഫെബ്രുവരി ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് കമ്മീഷന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇനി അടുത്തസമയത്തൊന്നും സംഘം ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയില്ലെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.
2011 മാര്‍ച്ച് 29 ന് നടന്ന ഇന്ത്യ-പാക് ആഭ്യന്തരതല ചര്‍ച്ചയിലാണ് ജുഡീഷ്യല്‍ കമ്മീഷന് ഇന്ത്യയില്‍ എത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടായത്. എന്നാല്‍ കമ്മീഷന് ഇതുവരെ ഇന്ത്യയിലെത്തിയിട്ടില്ല. ലഷ്ക്കറെ തൊയ്ബ നേതാവ് സഖി-ഉര്-റഹ്മാന് ലഖ്വി ഉള്‍പ്പെടെ ഏഴ് പേരെയാണ് മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2010 ജൂണില്‍ ഇസ്ലാമാബാദ് സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി പി.ചിദംബരം, പാക് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക്കുമായി ചര്‍ച്ച നടത്തിയിരുന്നു. മുംബൈ ആക്രമണത്തിലെ മുഖ്യ പ്രതികളായവരുടെ ശബ്ദ സാമ്പിളുകള്‍ നല്‍കാമെന്ന് അന്ന് മാലിക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ 2011 ജൂലൈയില്‍ സാമ്പിളുകള്‍ നല്‍കാനാവില്ലെന്നും ഇത് പാക് നിയമങ്ങള്‍ അനുശാസിക്കുന്നില്ലെന്നും മാലിക് വ്യക്തമാക്കി.
ജൂലൈയില്‍ തിമ്പുവില്‍ വെച്ച് നടന്ന സാര്‍ക്ക് ഉച്ചകോടിയിലും ഇരുരാഷ്ട്രങ്ങളുടെ ആഭ്യന്തര മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ ജുഡീഷ്യല്‍ കമ്മീഷന് ഉടന്‍ ഇന്ത്യയില്‍ എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അന്നും കമ്മീഷന് ഇന്ത്യയിലെത്തിയിരുന്നില്ല. മാര്‍ച്ച് 12 ന് സംഘം ഇന്ത്യയിലെത്തുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതില്‍ പ്രതീക്ഷയില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: