ന്യൂദല്‍ഹി: ഭോപ്പാല്‍ വിഷയത്തില്‍ ലണ്ടന്‍ ഒളിംപിക്സ് ബഹിഷ്കരിക്കണമോ എന്ന കാര്യം കായികതാരങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നു കേന്ദ്ര സ്പോര്‍ട്സ് മന്ത്രി അജയ് മാക്കന്. വിഷയത്തില്‍ കായികതാരങ്ങള്‍ക്കു നിര്‍ണായ പങ്കാണ് ഉള്ളത്. ഇവരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ തീരുമാനം. കായികതാരങ്ങളുടെ മനസില്‍ ആശങ്കയുണ്ടാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ശരിയായ സമയത്തു സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളും.
ഒളിംപിക്സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ബഹിഷ്കരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ല. ഭോപ്പാലിനെ ജനങ്ങളുടെ വികാരങ്ങള്‍ക്കൊപ്പം കായികതാരങ്ങളുടെ വികാരങ്ങള്‍ കൂടി കേള്‍ക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം അറിയിച്ചു. ഡൗ കെമിക്കല്‍സിനെ ഒളിംപിക്സ് സ്പോണ്‍സര്‍ഷിപ്പ് സ്ഥാനത്തു നിന്നു നീക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി ഇതിനു തയാറായിട്ടില്ല. ഭോപ്പാല്‍ ദുരന്തത്തിനു കാരണക്കാരായ യൂണിയന് കാര്‍ബൈഡ് കമ്പനിയെ ഏറ്റെടുത്തതു ഡൗ കെമിക്കല്‍സാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: