ബ്രിസ്ബേന്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെരെ 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 43 ഓവറില്‍ ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് എന്ന നിലയിലാണ്. 44 റണ്‍സുമായി തരംഗയും 4 റണ്‍സുമായി പ്രസാദുമാണ് ക്രീസില്‍. ഓസീസ് നിരയില്‍ ഡേവിഡ് ഹസ്സി നാലും ബ്രെറ്റ് ലീ മൂന്നും വിക്കറ്റുകള്‍ നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തു ഓസ്ട്രേലിയ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് എടുത്തു. ഏകദിനത്തില്‍ ആദ്യ സെഞ്ച്വറി നേടിയ വാര്‍ണര്‍ (163), വേഡ് (64) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഓസ്ട്രേലിയ ശക്തമായ നിലയിലെത്തിയത്. കൂടതെ ഓസീസ് നിരയില്‍ വാട്സണ് (21), ക്രിസ്റ്റ്യന്‍ (10). ഡേവിഡ് ഹസ്സി (1), മൈക്കള്‍ ക്ലാര്‍ക്ക് (37), മൈക്ക് ഹസ്സി (19) എന്നിവരും ഓസീസിന് ഭേതപ്പെട്ട സംഭാവന നല്കി. ലങ്കയ്ക്കുവേണ്ടി പ്രസാദ് രണ്ടും, മലിംഗ, കുലശേഖര, മെഹറൂഫ്, ഹെര്‍ത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
പരുക്ക് മാറി തിരിച്ചെത്തിയ മൈക്കല്‍ ക്ലാര്‍ക്കാണ് ഓസിസിനെ നയിക്കുന്നത്. ക്ലാര്‍ക്ക് ടീമിലെത്തിയപ്പോള്‍ പീറ്റര്‍ ഫോറസ്റ്റിന് ഒഴിവാക്കി. പരുക്കേറ്റ ഓള്‍റൗണ്ടര്‍ തിസര പെരേര ഇന്ന് ലങ്കന്‍ നിരയില്‍ കളിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: