ഗാസിയാബാദ്: അണ്ണാ ഹസാരെ സംഘാംഗം അരവിന്ദ് കെജ്രിവാള് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാവാതെ മടങ്ങി. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാലാണിത്. ഘാസിയാബാദിലെ ഇന്ദ്രപുര പ്രദേശത്തെ പോളിങ് ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയപ്പോഴാണു വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന വിവരം അറിഞ്ഞത്.
തനിക്ക് തിരച്ചറിയല്‍ കാര്‍ഡുണ്ടെന്നും മുമ്പ് തന്റെ പേര് പട്ടികയില്‍ ഉണ്ടായിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സമ്മതിദാനാവകാശം വിനിയോഗിക്കാതെ ഗോവയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാനായിരുന്നു കെജ്രിവാള് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിലരുടെ പ്രതിഷേധം കാരണം വോട്ട് ചെയ്യാന്‍ കേജ്രിവാള് നിര്‍ബന്ധിതനാവുകയായിരുന്നു.
വോട്ട് ചെയ്യാന്‍ പോകേണ്ടെന്ന് തീരുമാനിച്ചത് മനഃപൂര്‍വമല്ലെന്നും തിരഞ്ഞെടുപ്പ് തീയതിയും ഗോവയിലെ പ്രചരണ തീയതിയും തമ്മില്‍ കൂടിക്കുഴയുമെന്ന് കരുതിയില്ലെന്നും കേജ്രിവാള് പറഞ്ഞു. കെജ്രിവാള് വോട്ടു ചെയ്യുന്നില്ലെന്ന കാര്യം മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം ആറാം ഘട്ടം തെരഞ്ഞെടുപ്പില്‍ ഇതുവരെ 30 ശതമാനം പോളിങ് രേഖപ്പെടുത്തി. അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: