തിരുവനന്തപുരം: കൊല്ലത്ത് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഇന്ത്യയിലെ നിയമം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഇറ്റലിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ത്യ വഴങ്ങില്ലെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമം അനുസരിച്ച് കേസ് പരിഗണിക്കണമെന്നായിരുന്നു ഇറ്റലിയുടെ ആവശ്യമാണ് കേന്ദ്രപ്രതിരോധ മന്ത്രി തള്ളിയിരിക്കുന്നത്. നിരപരാധികളായ രണ്ടു മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവം വളരെ ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. കേസിലെ അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുന്നുവെന്നും ആന്റണി പറഞ്ഞു.
ശക്തവും ഫലപ്രദവുമായ രീതിയിലാണു കേരള സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങള്‍ക്കും കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ആന്റണി വ്യക്തമാക്കി. പിറവം ഉപതെരഞ്ഞെടുപ്പു സംബന്ധിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പറഞ്ഞ അഭിപ്രായത്തോടു യോജിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: