Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരു സമാഗമം നല്‍കിയ ഓര്‍മകള്‍

Janmabhumi Online by Janmabhumi Online
Feb 25, 2012, 07:59 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

പഴയ സഹപ്രവര്‍ത്തകരെ ദശകങ്ങള്‍ക്കുശേഷം കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വാക്കുകള്‍കൊണ്ട്‌ വിവരിക്കാനാവില്ല. കഴിഞ്ഞ ലക്കം സംഘപഥത്തില്‍ അത്തരം അനുഭവം വിവരിച്ചിരുന്നു. മനസ്സില്‍ തോന്നിയതിന്റെ പത്തിലൊന്നുപോലും കടലാസിലേക്കു പകര്‍ത്താന്‍ കഴിഞ്ഞില്ല എന്നതാണ്‌ വസ്തുത. പക്ഷേ അവരുടെ സ്മരണകള്‍ മനസ്സില്‍ തികട്ടി വരികയും അതയവിറക്കുകയും ചെയ്യുന്നത്‌ ഒരു മാനസോല്ലാസമാണ്‌ താനും.

അത്തരമൊരവസരമായിരുന്നു ജനുവരി അവസാനം എളമക്കരയിലെ സരസ്വതി വിദ്യാനികേതന്‍ വളപ്പില്‍ നടന്ന കൃഷ്ണാര്‍പ്പണം ഒരുക്കിയത്‌. എത്രയെത്ര മുന്‍കാല സഹപ്രവര്‍ത്തകരാണന്ന്‌ പ്രിയങ്കരനായ എം.എ.സാറിന്‌ മംഗളാശംസകള്‍ അര്‍പ്പിക്കാനെത്തിയിരുന്നത്‌! അവരില്‍ ബഹുഭൂരിപക്ഷം പേരുമായി നേരിട്ടിടപഴകാനുള്ള ഭാഗ്യം ഈ ലേഖകന്റെ സംഘസപര്യയില്‍നിന്ന്‌ ലഭിച്ചിട്ടുണ്ട്‌. അന്നത്തെ കണ്ണിന്റേയും മനസ്സിന്റേയും ശ്രദ്ധാകേന്ദ്രം എം.എ.സാര്‍ തന്നെയായിരുന്നെങ്കിലും ഒരായിരം മനസ്സുകളുടെ ഒത്തുചേരല്‍കൂടി അവിടെ നടന്നു.

ആ അവസരത്തില്‍ മീനടംകാരന്‍ നാരായണ ശര്‍മയെ കാണാന്‍ കഴിഞ്ഞത്‌ വളരെ ആഹ്ലാദമുണ്ടാക്കി. ബാലഗോകുലത്തിന്റെ ഉപാധ്യക്ഷന്‍, ക്ഷേത്ര സംരക്ഷണ സമിതിയിലെ പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളിലെല്ലാം വളരെ പ്രശസ്തി നേടിയ ശര്‍മയെ കണ്ട്‌ സംസാരിക്കാന്‍ കഴിഞ്ഞത്‌ നാലുപതിറ്റാണ്ടുകള്‍ക്കുശേഷമാണ്‌. ഇടയ്‌ക്ക്‌ തൊടുപുഴയില്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ വാര്‍ഷിക സമ്മേളനം നടക്കുന്നതിനിടയില്‍ കാണാന്‍ കഴിഞ്ഞെങ്കിലും ഏതാനും നിമിഷങ്ങള്‍ മാത്രമേ ആ കൂടിക്കാഴ്ച നീണ്ടുളളൂ. അദ്ദേഹത്തിനും എനിക്കും അടിയന്തരമായ മറ്റു ചില ആവശ്യങ്ങള്‍ വന്നതിനാല്‍ ഒന്നും സംസാരിക്കാനായില്ല. കൃഷ്ണാര്‍പ്പണവേളയില്‍ കൂടുതല്‍ സമയം കിട്ടി. ഞങ്ങള്‍ ഫോണ്‍ നമ്പരുകള്‍ കൈമാറി.

1964 ല്‍ കോട്ടയം ജില്ലാ പ്രചാരകനായിരിക്കെയാണ്‌ അല്‍പ്പം കിഴക്ക്‌ മാറി മീനടം ശാഖയില്‍ പോകാന്‍ അവസരമുണ്ടായത്‌. പിന്നീട്‌ വിഭാഗ്‌ പ്രചാരകനെന്ന നിലയ്‌ക്ക്‌ പല ഭാഗങ്ങളിലും പ്രവര്‍ത്തിച്ച വി.എന്‍.ഗോപിനാഥന്‍ സ്കൂള്‍ പഠിപ്പ്‌ കഴിഞ്ഞ്‌ മീനടം ശാഖയുടെ ചുമതലയുമായി കഴിയുകയാണ്‌. പുതുപ്പള്ളിക്കടുത്ത്‌ എറികാട്‌ ശാഖയുടെ ചുമതല വഹിച്ചിരുന്ന ഗോവിന്ദപ്പിള്ളയുമൊരുമിച്ച്‌ മീനടത്തേക്ക്‌ നടന്ന്‌ പുറപ്പെട്ടു. റോഡരികില്‍ത്തന്നെയുള്ള ഗോപിയുടെ വീട്ടില്‍ കയറി.
അദ്ദേഹത്തിന്റെ അച്ഛനാണ്‌ സംഘത്തെക്കുറിച്ച്‌ കൂടുതല്‍ താല്‍പ്പര്യമെന്ന്‌ സംഭാഷണത്തില്‍നിന്ന്‌ മനസ്സിലായി. അവിടെനിന്നു ഗോപിയുമൊരുമിച്ചു മീനടത്തേയ്‌ക്ക്‌ യാത്രയായി. രണ്ടു കി.മീ. നടന്നാല്‍ സംഘസ്ഥാനായി. ഒരു ക്ഷേത്രത്തിനു മുന്നിലെ പൂരപ്പറമ്പുപോലത്തെ മൈതാനമാണ്‌ അത്‌. അവിടെ പത്തുപന്ത്രണ്ടു സ്വയംസേവകര്‍ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ നീലകണ്ഠശര്‍മയും നാരായണശര്‍മയും തൊട്ടടുത്ത നീലമനയിലെ കുട്ടികള്‍. രണ്ടു സോമന്മാര്‍. ഒരാള്‍ സിഎംഎസ്‌ കോളേജില്‍ എംഎസ്സിക്കു പഠിക്കുന്നു. മേറ്റ്യാള്‍ സ്കൂള്‍ പഠിപ്പു കഴിഞ്ഞ്‌ ട്രാന്‍സ്പോര്‍ട്ട്‌ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു നില്‍ക്കുന്നു. അന്ന്‌ കോര്‍പ്പറേഷനായിട്ടില്ല. സംസ്ഥാനത്തിന്‌ ലാഭമുണ്ടാക്കിക്കൊടുത്തിരുന്ന വകുപ്പായിരുന്നു അത്‌. പിന്നീട്‌ കോര്‍പ്പറേഷനായി; അവിടം അടിമുടി കക്ഷിരാഷ്‌ട്രീയത്തിന്റെ കൂത്തരങ്ങായി. നഷ്ടം കുതിച്ചുയര്‍ന്നു. ഇന്നത്തെ സഞ്ചിത നഷ്ടം 1800 കോടി രൂപയാണെന്ന്‌ പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. യാത്രക്കാരായ പൊതുജനങ്ങളാണ്‌ അവിടെ ഏറ്റവും അവഗണിക്കപ്പെടുന്നത്‌. സോമന്‌ പിന്നീട്‌ കണ്ടക്ടറായി സെലക്ഷന്‍ കിട്ടി. ഇടയ്‌ക്കിടെ യാത്രാവേളകളില്‍ കാണാറുണ്ടായിരുന്നു. മറ്റേ സോമന്റെ വീട്ടിലായിരുന്നു മീനടത്ത്‌ ആദ്യദിവസം താമസം. അവിടുത്തെ ഭേദപ്പെട്ട വീടാണ്‌. അവിടത്തെ മുതിര്‍ന്നവര്‍ ഇടതു ചിന്താഗതിക്കാരായിരുന്നതിനാല്‍ സോമന്‌ ശാഖയില്‍ പോകാന്‍ തടസ്സങ്ങളുണ്ടായിരുന്നു. ഔപചാരികമായ ആതിഥ്യമര്യാദകള്‍ ആ വീട്ടില്‍നിന്ന്‌ കിട്ടിയെങ്കിലും മനസ്സുതുറന്ന സമീപനം ലഭിച്ചില്ല. സോമന്‍ വളരെ മികച്ച നിലയില്‍ പരീക്ഷ ജയിച്ചു. സര്‍വേ ഡിപ്പാര്‍ട്ടുമെന്റില്‍ ഉയര്‍ന്ന ജോലിയും കിട്ടി. അതിന്റെ തലപ്പത്തിനടുത്തു എത്തിയശേഷമാണ്‌ ജോലിയില്‍നിന്ന്‌ വിരമിച്ചത്‌.

മീനടത്തെ നീലമന ഇല്ലത്തും താമസിച്ചു. രണ്ടുപേരും മിടുക്കന്മാരായ വിദ്യാര്‍ത്ഥികളാണെന്ന്‌ അവരുടെ പഠനമുറി കണ്ടാല്‍ അറിയാമായിരുന്നു. നീലമന എന്നൊരില്ലം തളിപ്പറമ്പ്‌ താലൂക്കിലെ കൈതപ്പുറം ഗ്രാമത്തിലുണ്ട്‌. കണ്ണൂരില്‍ പ്രചാരകനായിരിക്കെ കൈതപ്രത്തു പോയപ്പോള്‍ നീലമനയില്‍ പോയിരുന്നു. അവിടുത്തെ ഒരു മുതിര്‍ന്ന അംഗത്തെ പരിചയപ്പെട്ടു. വിദ്യാനികേതന്‍ ചുമതല വഹിക്കുന്ന വാസുമാസ്റ്റര്‍ കൈതപ്രം ഗ്രാമക്കാരനാണല്ലൊ. അവിടെ എടമനയില്ലത്തെ ദാമോദരന്‍ നമ്പൂതിരി ശാഖ ആരംഭിക്കാന്‍ സഹകരിച്ചിരുന്നു.

മീനടത്തെ നീലമനയും കൈതപ്രം നീലമനയും ബന്ധപ്പെട്ടതാണോ എന്നന്വേഷിച്ചതില്‍ അവര്‍ക്ക്‌ മറുപടി പറയാനായില്ല. മൂന്നുവര്‍ഷക്കാലം കോട്ടയത്തു പ്രചാരകനായിരിക്കുന്ന കാലത്ത്‌ ഇടയ്‌ക്കിടെ പോകുന്ന ഇല്ലമായിരുന്നു അത്‌. സംഘസ്ഥാനത്തിനടുത്ത്‌ ഒരു വായനശാല നടന്നിരുന്ന ചെറിയ കെട്ടിടത്തെയാണ്‌ മഴക്കാലത്ത്‌ ശാഖ നടത്താന്‍ ഉപയോഗിച്ചത്‌. ശാഖ കഴിഞ്ഞാല്‍ മിക്കവാറും അവിടുത്തെ ബഞ്ചില്‍ത്തന്നെ ഉറങ്ങുമായിരുന്നു.

കോട്ടയത്തുനിന്ന്‌ ജനസംഘച്ചുമതലയുമായിട്ട്‌ കോഴിക്കോട്ടേക്കാണ്‌ പോകേണ്ടിവന്നത്‌. അവിടത്തെ താമസത്തിനിടെ ഒരിക്കല്‍ നീലകണ്ഠശര്‍മയെ കണ്ടു. അദ്ദേഹം തപാല്‍ വകുപ്പില്‍ ജോലി കിട്ടി എത്തിയതാണ്‌. എന്നോടൊപ്പം പാളയം റോഡിലെ ജനസംഘ കാര്യാലയത്തിലും സംഘകാര്യാലയത്തിലും വന്നിരുന്നു. പിന്നീട്‌ കാണാന്‍ അവസരമുണ്ടായില്ല. ജനസംഘവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിരക്കിനിടയില്‍ അദ്ദേഹവുമായി ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന്‌ പറയുന്നതാവും ശരി. പക്ഷേ അദ്ദേഹത്തിനും നാരായണ ശര്‍മ്മയ്‌ക്കും മാധവജിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വരാന്‍ കഴിഞ്ഞുവെന്ന്‌ അദ്ദേഹത്തിന്റെ സംഭാഷണങ്ങളില്‍ നിന്നറിഞ്ഞു. നീലകണ്ഠശര്‍മയുടെ വേളി കഴിഞ്ഞുവെന്നും അനുജന്‍ വേളി വേണ്ടെന്ന്‌ വെച്ചുവെന്നുമൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. തന്ത്രവിദ്യാപീഠത്തിലേക്ക്‌ വിദ്യാര്‍ത്ഥികളെ തേടുന്നതിനിടയില്‍ നീലകണ്ഠശര്‍മയുടെ മകനേയും തെരഞ്ഞെടുത്തുവന്നദ്ദേഹം പറഞ്ഞിരുന്നു.

മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ അവിടത്തെ ജില്ലാ സര്‍വേ ഓഫീസറായി മീനടത്തെ രണ്ടാമത്തെ സോമന്‍ നിയമിതനായി. ജില്ല രൂപീകരിച്ച്‌ ഏതാനും ആഴ്ചക്കാലത്ത്‌ പല ഓഫീസുകളും കോഴിക്കോട്ടാണ്‌ പ്രവര്‍ത്തിച്ചത്‌. വിഭജനം പൂര്‍ത്തിയാകുന്നമുറയ്‌ക്ക്‌ അവ മലപ്പുറത്തേക്ക്‌ മാറ്റിക്കൊണ്ടിരുന്നു. ചില നേതാക്കളുടെ സന്ദര്‍ശനം പ്രമാണിച്ച്‌ മലപ്പുറത്തെ സര്‍ക്കാര്‍ അതിഥി മന്ദിരം റിസര്‍വു ചെയ്യാന്‍ കളക്ടറേറ്റില്‍ പോയപ്പോള്‍ സോമന്റെ സഹായം തേടാമെന്ന്‌ വിചാരിച്ചു. പക്ഷെ അവിടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ ജോസഫിനെ സമീപിച്ചപ്പോള്‍, അദ്ദേഹം സന്തോഷപൂര്‍വം അതിന്റെ ചുമതലയേറ്റെടുത്തു. അതിഥി മന്ദിരം പുതുക്കി സജ്ജീകരിച്ചശേഷം ആദ്യം വരുന്ന വിഐപിമാരായിരുന്നു ജനസംഘം എംപിമാരെന്ന്‌ അദ്ദേഹവും കളക്ടറും പറഞ്ഞു. സോമനാഥനെ കാണാന്‍ ജോസഫിന്റെ സഹായത്തോടെ ശ്രമിച്ചു. കണ്ടു സംസാരിച്ചു. മലപ്പുറം കളക്ടറേറ്റില്‍ വെച്ച്‌ ജില്ലാ വിരുദ്ധ സമരം നയിച്ചവരില്‍ ഒരാളുമായി സംസാരിക്കുന്നതിന്റെ അപകടം അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ നിഴലിച്ചിരുന്നു. എന്നാല്‍ ഡിഐഒ ജോസഫിനാകട്ടെ അതില്‍ ഒട്ടും കൂസലുണ്ടായില്ല.

നീലകണ്ഠശര്‍മയും കുടുംബവും തിരുവനന്തപുരത്ത്‌ സ്ഥിരതാമസമാക്കി. അദ്ദേഹത്തിന്‌ ശാരീരികാസ്വാസ്ഥ്യം മൂലം ഗൃഹത്തില്‍ത്തന്നെ കഴിയേണ്ടുന്ന സ്ഥിതിയാണ്‌. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ പുറത്തുപോകാറുള്ളൂ. നാരായണശര്‍മ ക്ഷേത്ര സംരക്ഷണ സമിതിയുടേയും ബാലഗോകുലത്തിന്റേയും ആവശ്യങ്ങള്‍ക്ക്‌ ചുറ്റി സഞ്ചരിക്കുന്നു. നല്ല ധര്‍മ പ്രഭാഷകനാണ്‌. ആ പ്രഭാഷണം കേള്‍ക്കാന്‍ എനിക്കവസരമുണ്ടായിട്ടില്ലെന്നു മാത്രം. ജ്യേഷ്ഠന്റെ മകന്‍ ബാലമുരളിക്കാണ്‌ ഇക്കൊല്ലം ശബരിമല ധര്‍മശാസ്താവിന്റെ മേല്‍ശാന്തി പദം വഹിക്കാനുള്ള നറുക്ക്‌ വീണത്‌. അപൂര്‍വം ചിലര്‍ക്ക്‌ അത്യപൂര്‍വമായി ലഭിക്കുന്ന ഭഗവദനുഗ്രഹമാണല്ലൊ അത്‌. ഇക്കഴിഞ്ഞ 16 ന്‌ ഭാര്യയും മക്കളും മലയ്‌ക്ക്‌ പോകാന്‍ വ്രതമെടുത്തപ്പോള്‍ വിവരം നാരായണശര്‍മയെ അറിയിച്ചിരുന്നു. അവര്‍ക്ക്‌ അദ്ദേഹം ദര്‍ശനവും വഴിപാടുകളും കഴിക്കാനുള്ള സൗകര്യങ്ങള്‍ പറഞ്ഞുകൊടുത്തു. ഭഗവാന്റെ പ്രസാദം എനിക്കായി പ്രത്യേകം കൊടുത്തയയ്‌ക്കുകയും ചെയ്തു.

ഓരോ സ്ഥലത്തും ഓരോ കാലത്തും പലവിധത്തിലുള്ളവരെ നമ്മുടെ ധര്‍മത്തേയും സംസ്കൃതിയേയും പരിപോഷിപ്പിക്കാനുള്ള ഈശ്വരീയകാര്യത്തില്‍ സഹയാത്രികരായി കിട്ടുന്നത്‌ സംഘപഥത്തിലെ യാത്രക്കാര്‍ക്ക്‌ ലഭിക്കുന്ന സൗഭാഗ്യമാകുന്നു. ആ സൗഭാഗ്യം എന്നും അനുഭവിക്കാനുള്ള അവസരം കിട്ടുന്നത്‌ വിചാരിക്കാതെയാണ്‌. ദശകങ്ങള്‍ക്കു ശേഷം വിചാരിച്ചിരിക്കാതെ കിട്ടുന്ന സമാഗമത്തിന്റെ ഓര്‍മകള്‍ നമുക്ക്‌ എന്നും ആഹ്ലാദകരമാണ്‌.

പി. നാരായണന്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം ക്രിമിനല്‍ ഭീഷണി ഉയര്‍ത്തുന്നു,പി.കെ.ശശിയുടെ കാല്‍ വെട്ടുമെന്നാണ് പി.എം.ആര്‍ഷോ പറഞ്ഞത്: വി ഡി സതീശന്‍

Kerala

ആംബുലന്‍സിന്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് പിഴ ചുമത്തി പൊലീസ്

Kerala

ഭൂമി തരംമാറ്റല്‍ സുഗമമാക്കാന്‍ മാര്‍ഗരേഖയുമായി സര്‍ക്കാര്‍

Thiruvananthapuram

കേരള സര്‍വകലാശാലയെ ചില ആളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി സി ഡോ .മോഹന്‍ കുന്നുമ്മല്‍, ഗവര്‍ണറെ കാര്യങ്ങള്‍ ധരിപ്പിച്ചു

News

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഉടമ സക്കര്‍ബര്‍ഗ് (ഇടത്ത്) ട്രപിറ്റ് ബന്‍സല്‍ (വലത്ത്)

യുഎസിലെ സിലിക്കണ്‍ വാലിയില്‍ എഐ മിടുക്കരോട് ഭ്രമം…ട്രപിറ്റ് ബന്‍സാലിനെ ജോലിക്കെടുത്തത് 800 കോടി രൂപ ശമ്പളത്തില്‍; ഐടി എന്നാല്‍ ഇനി എഐ

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ രാജുവിന്റെ മരണം : സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റിലെ താമസക്കാര്‍ ഒഴിഞ്ഞ് പോകണമെന്ന് നിര്‍ദേശം

മ്യാന്‍മറില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്?; അഞ്ച് ഭീകരക്യാമ്പില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം; 3 നേതാക്കളെയും 19 ഭീകരരെയും വധിച്ചെന്ന് ഉള്‍ഫ ഐ

വൈസ് ചാന്‍സലറെ നിയമിക്കേണ്ടത് സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് ആയിരിക്കണം: ഹൈക്കോടതി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ വ്യോമ, നാവിക മേധാവികള്‍ ഗ്രീസ് സന്ദര്‍ശിച്ചപ്പോള്‍ (വലത്ത്)

ഇന്ത്യന്‍ സൈനികമേധാവികള്‍ ഗ്രീസില്‍; ബ്രഹ്മോസ് നല്‍കുമോ എന്ന ഭയത്തില്‍ വിറളി പൂണ്ട് എര്‍ദോഗാന്‍

എരിവ് മാറാൻ മഴയത്ത് കിടക്കേണ്ടി വന്നു : ലോകത്തിലെ ഏറ്റവും എരിവുള്ള മുളക്

ഇറച്ചിയിലെ ഐസ് കളയാന്‍ ഫ്രിജിൽ നിന്ന് പുറത്തെടുത്ത് വയ്‌ക്കാറുണ്ടോ? അപകടം കൂടെ വരും

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം , ക്ഷേത്രദർശനം : ഇതാണ് ടൈഗർ ഷ്രോഫ്

വിവാഹ പാർട്ടിക്കിടെ കൂടുതൽ കോഴിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies