തിരുവനന്തപുരം: തീവണ്ടിയില്‍ വെച്ച് കവയിത്രിയും പ്ളാനിംഗ് ബോര്‍ഡ് റിസര്‍ച്ച് ഓഫീസറുമായ ജയഗീതയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ജാഫര്‍, പ്രവീണ്‍ എന്നീ ടി.ടി.ഇമാരെ സസ്പെന്‍ഡ് ചെയ്ത നടപടി റെയില്‍വേ പിന്‍വലിച്ചു.
ഇരുവര്‍ക്കുമെതിരെ ജയഗീത നല്കിയ പരാതി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റെയില്‍വേയുടെ നടപടി. ഫസ്റ്റ് ക്ലാസ് സീസണ് ടിക്കറ്റ് ഉപയോഗിച്ച് റിസര്‍വേഷന്‍ കംപാര്‍ട്ട്മെന്റില്‍ കയറിയ യാത്രക്കാരിയോട് മാറാന്‍ ആവശ്യപ്പെടുകമാത്രമായിരുന്നുവെന്ന് ടി.ടി.ഇമാര്‍ വിശദീകരണം നല്‍കിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റില്‍ ട്രെയിനില്‍ വച്ചും പിന്നീട് കൊല്ലം ജംഗ്ഷനില്‍ വച്ചുമാണ് ടി.ടി.ഇമാരില്‍ നിന്ന് ജയഗീതയ്ക്ക് അപമാനകരമായ പെരുമാറ്റം നേരിടേണ്ടി വന്നത്. ജയഗീതയും ഭര്‍ത്താവ് അഡ്വ. ശിവപ്രസാദും കഴിഞ്ഞി ദിവസം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടി.ടി.ഇമാര്‍ക്കെതിരെ റെയില്‍വേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ടി.ടി.ഇമാര്‍ അശ്ലീലച്ചുവയുള്ള കമന്റുകള്‍ പറയുകയും എ.സി കൂപ്പയില്‍ ചെന്നിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായാണ് ജയഗീത പരാതിപ്പെട്ടത്. പല സീറ്റുകളിലും മാറിമാറി ഇരിക്കാന്‍ ടി.ടി.ഇ.മാര്‍ ആവശ്യപ്പെട്ടു. താന്‍ പ്രതികരിച്ചപ്പോള്‍ തെറിവിളിച്ചുകൊണ്ടാണ് ടി.ടി.ഇ.മാര്‍ അതിനെ നേരിട്ടതെന്ന് ജയഗീത പരാതിയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: