തിരുവനന്തപുരം : കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മൂല്യച്യുതിക്ക് പരിഹാരം സനാതന ധര്‍മ്മത്തിലൂന്നിയ വിദ്യാഭ്യാസമാണെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ദേശീയ അധ്യാപക പരിഷത്തിന്റെ 33-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലെ സാംസ്കാരിക അപചയത്തിനും സാമൂഹിക അരക്ഷിതാവസ്ഥയ്ക്കും കാരണം ഇന്നും തുടരുന്ന വൈദേശിക വിദ്യാഭ്യാസ നയമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ പതാകയുയര്‍ത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജന. സെക്രട്ടറി റ്റി. എ. നാരായണന്, എസ്. മോഹനചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
സുഹൃദ് സമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലര്‍ പി. അശോക്കുമാര് നിര്‍വ്വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം. അനില്‍കുമാര്‍ (എന്‍ജിഒ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി) പി. സുനില്‍കുമാര്‍ (ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി), കമലാസന് കാര്യാട്ട് (ജന. സെക്രട്ടറി, കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ്), പ്രൊഫ. എം.എസ്. രമേശന് (ഉന്നത വിദ്യാഭ്യാസ സംഘ്), സി.കെ. രാഖേഷ് (സംസ്ഥാന വൈസ് പ്രസിഡന്റ്, എബിവിപി) എന്നിവര്‍ സംസാരിച്ചു. സി.വി. രാജീവന് സ്വാഗതവും കെ. വിവേകാനന്ദന് നന്ദിയും പറഞ്ഞു.
വി. ഗോവിന്ദദാസ് അധ്യക്ഷനായി നടന്ന യാത്രയയപ്പ് സമ്മേളനം കവി പി. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജയകുമാര്‍ (സംസ്ഥാന വൈസ് പ്രസിഡന്റ്), എസ്.കെ. ജയകുമാര്‍ (ഫെറ്റോ സംസ്ഥാന സെക്രട്ടറി), വി.റ്റി. ജയപ്രകാശ് (സംസ്ഥാന ട്രഷറര്‍), ററി. ദേവദാസ് എന്നിവര്‍ സംസാരിച്ചു.
സാമൂഹിക പ്രവര്‍ത്തനത്തില്‍ അധ്യാപകരുടെ പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചിന്താ സായാഹ്നത്തില്‍ ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.ആര്. ശശിധരന് മുഖ്യപ്രഭാഷണം നടത്തി. സി. സദാനന്ദന് അധ്യക്ഷത വഹിച്ചു. ടി.പി. ജയചന്ദ്രന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: